12 ലക്ഷം ഡോളർ നിക്ഷേപം നേടിയ Inker Robotics
കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ടപ്പായ ഇങ്കർ റോബോട്ടിക്സ് (Inker Robotics) 12 ലക്ഷം ഡോളർ നിക്ഷേപം നേടി. ഏർളി സ്റ്റേജ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ AHK വെഞ്ചേഴ്സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം. തൃശൂർ കേന്ദ്രമായി രാഹുൽ ബാലചന്ദ്രനും അമിത് രാമനും ചേർന്നാണ് ഇൻകർ റോബോട്ടിക്സ് സ്ഥാപിച്ചത്. 2018-ൽ തുടങ്ങിയ കമ്പനി റോബോട്ടിക്സ്, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷൻ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 80 ഇൻഡസ്ട്രി പ്രൊഫഷണലുകളും 4,500 ചതുരശ്ര അടി റോബോട്ടിക് ഫെസിലിറ്റിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
റോബോട്ടിക്സിലും സാങ്കേതിക വിദ്യാഭ്യാസത്തിലും കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിന് Inker-ന്റെ പരിശീലന ഡെലിവറി പ്ലാറ്റ്ഫോം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഫണ്ടിംഗ് കമ്പനിയെ സഹായിക്കും. വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം നൽകിക്കൊണ്ട് അടുത്ത തലമുറയിൽ സ്വാധീനം ചെലുത്തുന്നതിന് റോബോട്ടിക്സ്, എമർജിംഗ് ടെക്നോളജി വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിന് പരിശീലന ഡെലിവറി പ്ലാറ്റ്ഫോം കൂടുതൽ മെച്ചപ്പെടുത്തും.
റോബോട്ടിക്സിൽ സമഗ്രമായ പഠനാനുഭവം പ്രാപ്തമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആദ്യത്തെ മോഡുലാർ ട്രെയിനിംഗ് റോബോട്ടായി കമ്പനി വിശേഷിപ്പിക്കുന്ന ALTON-നെ അതിന്റെ R&D എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഒരു ഡെലിവറി പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുണ്ട് – Inkerlearn – അതിൽ ഹാർഡ്വെയറും ഉള്ളടക്കവും സംയോജിപ്പിച്ച് ഒരു ഇടപഴകുന്ന കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, ഈ പ്ലാറ്റ്ഫോമിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നം Inker Robomaker ആണ്. ഇമ്മേഴ്സീവ്, ഇന്ററാക്റ്റീവ്, ആപ്പ് അധിഷ്ഠിത പഠനത്തിലൂടെ യുവാക്കളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക എന്നതാണ് റോബോമേക്കറിന്റെ പ്രധാന ലക്ഷ്യം.
വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ് തയാറാക്കിയ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ പ്രവർത്തനം തുടങ്ങി. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പോർട്ടലിൽ പരാതി ലഭിച്ചാൽ, 10 കോടി രൂപവരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതി കലക്ടർ അധ്യക്ഷനായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, ജില്ലാ സമിതിയുടെ തീരുമാനത്തിന്മേലുള്ള അപ്പീൽ എന്നിവ സംസ്ഥാന സമിതി പരിശോധിക്കും.
സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നൽകാൻ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും നടപടിക്ക് ശുപാർശ ചെയ്യാനും സമിതികൾക്ക് അധികാരമുണ്ടാകും. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ പിഴ ഈടാക്കാം.
സർവകലാശാലകളുടെയും കോളജുകളുടെയും അധികമുള്ള ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി തയാറാക്കുമെന്നു മന്ത്രി രാജീവ് പറഞ്ഞു. സഹകരണ വകുപ്പ് എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കും. ഈ വർഷം എട്ട് പാർക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പോർട്ടൽ ലിങ്ക്: http://grievanceredressal.industry.kerala.gov.in/
കൃത്യമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്ക് സംരംഭം തുടങ്ങാൻ സർക്കാർ സഹായം ലഭിക്കുന്നു.
1. നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ്
സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. പത്തുലക്ഷം രൂപയിൽ താഴെ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും സേവന യൂണിറ്റുകൾക്കും ജോബ് വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും പ്രയോജനം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതി ചെലവിന്റെ 40% വരെ പരമാവധി നാലുലക്ഷം രൂപ സബ്സിഡിയായി അനുവദിക്കുന്നു. ഇതിനായി ബന്ധപ്പെടേണ്ടത് ജില്ലാ വ്യവസായ കേന്ദ്രത്തെയോ താലൂക്ക് വ്യവസായ ഓഫിസുകളെയോ ആണ്.
2. വനിത സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സഹായങ്ങൾ
സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതി. ടെക്നോളജി ട്രാൻസ്ഫർ സ്കീം, സോഫ്റ്റ് ലോൺ സ്കീം എന്നിവയാണ് വനിത സ്റ്റാർട്ടപ്പുകൾക്ക് നൽകിവരുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതികൾ. ടെക്നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാൻഡ് ആയി അനുവദിക്കുന്നു.
വനിതാ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച ഓർഡറുകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തുകയുടെ 80 ശതമാനം പരമാവധി 15 ലക്ഷം രൂപ സോഫ്റ്റ് ലോൺ ആയി അനുവദിക്കുന്നു. ഇതിനായി സ്റ്റാർട്ടപ് ഇന്ത്യ പോർട്ടലിലും കേരള സ്റ്റാർട്ടപ് മിഷന്റെ പോർട്ടലിലും പ്രത്യേകം റജിസ്റ്റർ ചെയ്യണം. കേരള സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഓൺലൈനായി സ്റ്റാർട്ടപ്പ് മിഷനിൽ അപേക്ഷ സമർപ്പിക്കണം
3. ആഷ
കരകൗശല തൊഴിലാളികൾക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. ആർട്ടിസാൻസ് കാർഡ് ഉള്ള സംരംഭകർ ആയിരിക്കണം. ഗാർമെന്റ് യൂണിറ്റുകൾക്ക് പോലും ആനുകൂല്യം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 3 ലക്ഷം രൂപ സർക്കാർ ഗ്രാൻഡ് ആയി അനുവദിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയാണ് ഇതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് വനിതാ വികസന കോർപറേഷൻ 6 മുതൽ 8% പലിശയ്ക്ക് സംരംഭക വായ്പകൾ അനുവദിച്ചു വരുന്നുണ്ട്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക എന്നതാണ് ‘ലീൻ’ ഉൽപാദന തത്വം. ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തള്ളപ്പെടുന്നതിന്റെ (റിജക്ഷൻ) തോത് കുറയ്ക്കുക, ഉൽപാദന ചെലവ് കുറയ്ക്കുക അടക്കമുള്ളവയാണ് പദ്ധതിയിലെ പരിശീലനത്തിൽ ഉണ്ടാവുക.
പദ്ധതിച്ചെലവിന്റെ 90% സർക്കാർ വഹിക്കും. മുൻപ് 80% ആയിരുന്നു.ബേസിക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ 3 ഘട്ടമായിട്ടാണ് പരിശീലനം. ആദ്യഘട്ടം ഓൺലൈൻ പരിശീലനമാണ്. 2 മാസമാണ് ദൈർഘ്യം. രണ്ടു മൂന്നൂം ഘട്ടങ്ങൾക്കായി പത്തോളം സംരംഭങ്ങളുടെ ക്ലസ്റ്റർ രൂപീകരിക്കണം. 6 മാസവും 12 മാസവുമാണ് യഥാക്രമം ഈ പരിശീലനങ്ങൾ.
വിവരങ്ങൾക്കും റജിസ്ട്രേഷനുമായി: lean.msme.gov.in