സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO & Co-Founder of Zoho Corp) പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് ശ്രീധർ വെമ്പു കമ്പനിയുടെ കേരളത്തിലെ വിപുലീകരണ പദ്ധതി വ്യക്തമാക്കിയത്. എറണാകുളത്തുകാരനായ ടോണിക്ക് കേരളത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ ആരെങ്കിലും പ്രോജക്ടിന് പൂർണമായ ഒരു ഉത്തരവാദിത്തം ഏൽക്കാനും നേതൃത്വം നൽകാനും ഉണ്ടാകണം. കാരണം എനിക്ക് ഇപ്പോൾ തന്നെ വലിയ ചുമതലകളുളളതിനാൽ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനാകില്ല. അതുകൊണ്ട് ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുയോജ്യനായ ആളാണ് ടോണി.
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ പി.രാജീവ് പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റ്(KIED) തുടങ്ങിയ സംസ്ഥാനത്തെ ആദ്യ Enterprise Development Centre (EDC) അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായി ചേര്‍ന്നു കൊണ്ടായിരിക്കും സംസ്ഥാന വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പാക്കുക. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുന്നൂറോളം ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി ഗുണകരമാകും. എംഎസ്എംഇ സംരംഭങ്ങള്‍ പൂട്ടിപ്പോകുന്നതിന്റെ ദേശീയ ശരാശരി 30 ശതമാനമാണ്. കേരളത്തിലെ നിരക്ക് ഇതിലും കുറവാണ്. എല്ലാ പിന്തുണയും നൽകി അത്തരം യൂണിറ്റുകൾ അകാലത്തിൽ അടച്ചുപൂട്ടുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
KIED-ന്റെ ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന്റെ ഔപചാരികമായ സമാരംഭവും മന്ത്രി പ്രഖ്യാപിച്ചു. എം എസ് എം ഇകളുടെ വികസനത്തിനും സാമ്പത്തിക നൂതനത്വത്തിനുമുള്ളതാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്റിന്റെ എംഎസ്എംഇ ഇന്‍കുബേഷന്‍ പരിപാടി. പത്ത് വർഷത്തിൽ താഴെ മാത്രം പ്രവർത്തനക്ഷമമായതും നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നതോ എംഎസ്എംഇകൾക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതോ ആയ എംഎസ്എംഇ യൂണിറ്റുകൾക്ക് ആറ് മാസത്തെ പ്രോഗ്രാമിന് കീഴിൽ http://www.edckerala.org/ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. 35 ലക്ഷം മുതല്‍ 50 കോടി വരെ വാര്‍ഷിക വരുമാനമുള്ള എംഎസ്എംഇകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
ഗവേഷണങ്ങള്‍ ഉല്‍പ്പന്നങ്ങളായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് വരും വര്‍ഷങ്ങള്‍ ബയോ ടെക്നോളജിയുടെ കാലമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ ഗവേഷണ ഫലങ്ങളെ വിജയകരമായ വാണിജ്യ ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപക സൗഹൃദ കേന്ദ്രമായി ഉയർന്നുവരാൻ സംസ്ഥാനം കൈവരിച്ച കുതിപ്പിനെ പരാമർശിച്ച മന്ത്രി, അടുത്ത വർഷം ദേശീയ തലത്തിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഒരു വർഷം മുമ്പുണ്ടായിരുന്ന 28-ൽ നിന്ന് നിലവിൽ കേരളം 15-ാം സ്ഥാനത്താണ്. സംസ്ഥാനത്തെ വ്യവസായങ്ങളിൽ വിറ്റുവരവിന്റെ 18.9 ശതമാനവും ഉല്പാദന മേഖലയിൽ നിന്നാണ്. വ്യവസായം 17.3 ശതമാനമായി വളർന്നപ്പോൾ ജിഡിപിയിൽ അതിന്റെ സംഭാവന 12 ശതമാനമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
2030 ഓടെ സൗദി അറേബ്യയുടെ GDPയിൽ ചെറുതും വലുതുമായ സംരംഭകരുടെ പങ്ക് 35 ശതമാനമായി ഉയർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിലേക്ക് സൗദി അറേബ്യയിലെ ചെറുതും വലുതുമായ സംരംഭകരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്നതിന് SDB (സോഷ്യൽ ഡെവലപ്മെന്റ് ബാങ്ക്) 24 ബില്യൺ SAR ($6.3 ബില്യൺ) വായ്പാസഹായം പ്രഖ്യാപിച്ചു .ബാങ്ക് CEO ഇബ്രാഹിം അൽ റാഷിദ് Ibrahim Al-Rashid ആണ് ഇക്കാര്യം അറിയിച്ചത്.
SDB ബാങ്ക് അവരുടെ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളിലൂടെയും പരിപാടികളിലൂടെയുമാണ് ഈ സാമ്പത്തിക സഹായം സംരംഭകർക്ക് നൽകുന്നത്. കൂടാതെ സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും ഇത് ഉപകാരപ്പെടും. എസ്എംഇകളെ ശാക്തീകരിക്കുന്നതിനായി ബിസിനസ് ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും നൽകുന്ന ജാദ 30 ന് പുറമെ ദുലാനി സെന്റർ പരിശീലനവും നിർദ്ദേശങ്ങളും മാർഗനിർദേശ പരിപാടികളും നൽകുന്നതിനാണ് ബാങ്കിന്റെ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്,
കൂടുതൽ പൗരന്മാർക്ക് സ്വയം തൊഴിലിനും സുസ്ഥിര വിജയത്തിനുമുള്ള ചവിട്ടുപടികൾ നൽകുന്നതിൽ ഇത് നിർണായകമാകും. എസ്ഡിബിയുടെ തന്ത്രം സാമ്പത്തിക ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനാണ്. ചെറുകിട, വളർന്നുവരുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും, ലക്ഷ്യമിടുന്ന മേഖലകളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക ബദലുകൾ വാഗ്ദാനം ചെയ്യുന്നതിനും, സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രോഗ്രാമുകളിലേക്കും ഉൽപ്പന്നങ്ങളിലേക്കും പ്രവേശനം നൽകിക്കൊണ്ട് ബാങ്ക് ഇത് നേടിയെടുക്കാൻ തീരുമാനിച്ചു. രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ സൗദി പൗരന്മാർക്ക് മതിയായ പിന്തുണ ഉറപ്പാക്കുന്നതിനും എസ്ഡിബിക്ക് തുടർച്ചയായ പങ്ക് ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2022ൽ 9000 ചെറുതും വലുതുമായ സംരംഭങ്ങൾക്കാണ് ഇത് പോലെയുള്ള ധനകാര്യ സേവനങ്ങളിൽ നിന്ന് 5 ബില്യൺ SAR (1.3 ബില്യൺ ഡോളർ) സഹായം ലഭിച്ചത്.ബാങ്കുകൾ 11 ഓഹരി ഉടമകളുമായാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് അതിൽ 6 എണ്ണം ഇതുപോലെയുള്ള SME (ചെറുകിട വ്യവസായ സംരംഭകർ) കളെ സഹായിക്കുന്നതിനു വേണ്ടിയാണ്. BIBAN 2023 ലെ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് ഈ വിവരം അറിയിച്ചത്.
കെ-ഡിസ്ക് വിഭാവനം ചെയ്ത ജീനോം ഡാറ്റാ സെന്റര്‍ (Kerala Genome Data Centre), മൈക്രോബയോം മികവിന്റെ കേന്ദ്രം (Microbiome Centre of Excellence) എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാട്ടി.
രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്സ്. മെഡിക്കല്‍ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരും കാല ചികിത്സാ രീതികള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതിനും ജീനോമിക്സ് സഹായകമാകും. അതിനുള്ള പ്രവർത്തനങ്ങൾക്ക്ശക്തി പകരാൻ കേരള ജീനോം ഡാറ്റാ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന് സാധിക്കും.
നൂതന ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യത്തിന് വഴികാട്ടാന്‍ കേരളത്തെ പ്രാപ്തമാക്കുന്ന പദ്ധതിയായി ജീനോം ഡാറ്റാ സെന്റര്‍ മാറും. പ്രാഥമിക മേഖലയിലെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനും പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍, ബയോടെക് കമ്പനികള്‍ എന്നിവയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സെന്റര്‍ സഹായകമാകും. കേരള ജീനോം ഡാറ്റാ സെന്റര്‍ രൂപീകരിക്കുന്നതിലൂടെ ജനിതകവിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ആരോഗ്യം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സംസ്ഥാനത്തിന് സാധിക്കും.