സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് ലാപ്ടോപ് മോഡലുകൾക്ക് പുറമേയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്. ഇതിൽ 2 ലാപ്ടോപ് മോഡലുകൾ കെൽട്രോണിന്റെ പേരിലായിരിക്കും വിപണിയിൽ ഇറക്കുക. അതിൽ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകൾക്കും ബി.ഐ.എസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019 ൽ ഉൽപാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്ടോപ്പുകൾ വിൽപന നടത്തിയായി തിരുവനന്തപുരത്തെ മൺവിളയിലെ കോക്കോണിക്സ് പ്ളാന്റ് സന്ദർശിച്ച വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ ഇ-കോമേഴ്സ് പോർട്ടലുകൾ വഴിയും ലാപ്ടോപ്പുകൾ വാങ്ങാനാകും. 2018 ൽ രൂപീകരിച്ച കോക്കോണിക്സ് നിലവിൽ ലാപ്ടോപ്പുകൾക്ക് പുറമേ മിനി പി.സി, ഡെസ്ക്ടോപ്പുകൾ, സെർവ്വറുകൾ, ടാബ്ലറ്റുകൾ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതിവർഷം 2 ലക്ഷം ലാപ് ടോപ്പുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി മൺവിളയിലെ പ്ളാന്റിനുണ്ട്. ഐ.എസ്.ഒ സർട്ടിഫിക്കേഷനും കമ്പനിക്കുണ്ട്.

നാല് പുതിയ ലാപ്ടോപ് മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതിയാണ് LEAP. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. “സംസ്ഥാനത്ത് കെഎസ് യുഎമ്മിന് കീഴിലുള്ള എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏര്‍പ്പെടുത്തും. ഉടന്‍ തന്നെ സംസ്ഥാന വ്യാപകമായി ലീപ് കേന്ദ്രങ്ങള്‍ വരാന്‍ പോകുകയാണ്.”
തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ കുടുംബ മേല്‍നോട്ടത്തിന്റെ പരിമിതികള്‍ മൂലം ഇഷ്ടപ്പെട്ട തൊഴിലെടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സിഎംഡി ഉഷാ ടൈറ്റസ് ചൂണ്ടിക്കാട്ടി. “ലീപ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നതോടെ ചെറുനഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഐടി തൊഴില്‍ എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. അവസരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് വനിതാ ശാക്തീകരണത്തിന്റെ ഭാഗമാണ്.”
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ LEAP(ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു.
ബിസിനസ് ഇൻകുബേറ്റർ സെന്ററുകളിൽ വനിതാ സംരംഭകർക്ക് 50% വായ്പാ ഇളവ് നല്കാൻ തീരുമാനമായിട്ടുണ്ട്. ആദ്യ പടിയായി കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു.
വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് തിരിച്ചടയ്ക്കേണ്ടതില്ലാത്ത 5 ലക്ഷം രൂപ ഗ്രാന്റ്പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാനും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും.
സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കും.
സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൊന്ന്. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച് പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയാണ് രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ് മാതൃകയാണ് മൂന്നാമത്തേത്. സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മുൻകൂട്ടിത്തന്നെ മനസിലാക്കാൻ ഈ സംവിധാനം വഴി സാധിക്കും. സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഓൺലൈൻ പരാതി പരിഹാര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.

സർവകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. സർവകലാശാലകളുടെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പനങ്ങളുടെ വ്യവസായങ്ങൾക്കായിരിക്കും ഇവിടെ മുൻഗണന നൽകുക.
എട്ടു സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു. സഹകരണ വകുപ്പ് എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കും. ഈ വർഷം എട്ട് പാർക്ക് ആരംഭിക്കും. സംരംഭക വർഷം പദ്ധതി വിജയിച്ചതിനു കാരണം വകുപ്പുകളുടെ ഏകോപനമാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഇങ്ങനെ കുറിക്കുന്നു
“സ്ത്രീശാക്തീകരണത്തിൻ്റെ മറ്റൊരുഘട്ടത്തിലേക്കാണ് കേരളത്തിലെ സ്ത്രീകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 40,000ത്തിലധികം വനിതകൾ സംരംഭകരായത് ഈ മാറ്റത്തിൻ്റെ ഉദാഹരണമാണ്. സ്ത്രീസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമായി കാണുന്ന സർക്കാരിന് അഭിമാനം കൂടിയാണ് സംരംഭകവർഷം പദ്ധതിയിലെ സ്ത്രീകളുടെ പ്രകടനം.
സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സ്ത്രീകൾ മറ്റുള്ള സ്ത്രീകൾക്കുകൂടി പ്രചോദനമാകുകയാണ്. ഇത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാനായി സംരംഭകലോകത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന സ്ത്രീകൾക്കാവശ്യമായ പ്രോത്സാഹനം നൽകാൻ സർക്കാർ എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പ് കൂടിയാണ് കെ എസ് ഐ ഡി സി വഴി നടപ്പിലാക്കുന്ന വി മിഷൻ പദ്ധതിയിലൂടെയും ജില്ലാ വ്യവസായ കേന്ദ്രം പദ്ധതികളിലൂടെയും പ്രഖ്യാപിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും സംരംഭകലോകത്തേക്ക് കടന്നുവരുന്നതിനും നിങ്ങൾക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. സർക്കാർ ഒപ്പമുണ്ട്”
1. വനിതാ സംരംഭകർക്കുള്ള സോഫ്റ്റ് ലോൺ സ്കീം
സംസ്ഥാനത്തെ എല്ലാ വനിതാ സംരംഭകർക്കും പിന്തുണ നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോൺ സ്കീം. ഈ സ്കീമിന് കീഴിൽ, പ്രവർത്തന മൂലധനമായി 15 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്യുന്നു. അനുവദിച്ച പണം വനിതകൾക്ക് അവരുടെ സംരംഭക പദ്ധതികൾ നടപ്പാക്കാൻ വിനിയോഗിക്കാം. സ്കീമിനായി എളുപ്പത്തിൽ അപേക്ഷിക്കുന്നതിന് സ്ഥാപനം പാലിക്കേണ്ട കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്.
2. ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം
ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ, ലോകമെമ്പാടും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനും വ്യവസായം, നെറ്റ്വർക്ക് മുതലായവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം ലഭിക്കുന്നു. സ്കീമിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യാത്രാ ചെലവ് അടക്കം സർക്കാർ വഹിക്കും.
3. നവീകരണവും സംരംഭകത്വ വികസനവും
ഈ സ്കീമിന് കീഴിൽ, ഏത് മേഖലയിലും നൂതന ആശയങ്ങളുള്ള സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും വിജയിക്കുന്നതിനാവശ്യമായ സഹായവും പിന്തുണയും നൽകുന്നു. മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ സജ്ജീകരിച്ചിരിക്കുന്നത്. വ്യക്തികൾക്കും, വിദ്യാർത്ഥികൾക്കും വ്യാവയായിക മേഖലയെക്കുറിച്ച് കൂടുതലറിയാനും പരീക്ഷണങ്ങൾ നടത്താനുമുള്ള അവസരം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി വളർന്നുവരുന്ന സംരംഭകർക്ക് ,അത്യാധുനിക സാങ്കേതികവിദ്യകളിലും പരിശീലനം നൽകുന്നു.
4. റൂറൽ ഇന്നൊവേറ്റേഴ്സിന് പിന്തുണ
ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. സംരംഭകരുടെ നൂതന ആശയങ്ങൾ സംസ്ഥാനത്തിന് പ്രയോജനകരമായ സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കുന്നു. ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിനും സഹായം നൽകുന്നതാണ് പദ്ധതി.
5. മാർക്കറ്റിംഗ് സപ്പോർട്ട് സ്കീം
ഡിജിറ്റൽ സൗകര്യങ്ങളിലുണ്ടായ കുതിപ്പ്, ബിസിനസ് രംഗത്ത് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ആവശ്യകത വർദ്ധിപ്പിച്ചു. ആളുകൾക്ക് അതിന്റെ ബ്രാൻഡിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഒരു ബിസിനസ്സ് അതിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഓൺലൈനിൽ വിപണനം ചെയ്യേണ്ടതുണ്ട്. ബിസിനസുകൾക്കായി ഉൽപ്പന്ന വീഡിയോ ഉണ്ടാക്കാൻ സബ്സിഡി നൽകുന്നതിനായാണ് ഈ സ്കീം വികസിപ്പിച്ചെടുത്തത്. നല്ല ഉൽപ്പന്നങ്ങളുള്ള ബിസിനസുകൾക്കും വരുമാനം ഉണ്ടാക്കുന്ന ആദ്യ ഘട്ട ബിസിനസുകൾക്കുമാണ് ഈ സഹായം നൽകുന്നത്.
6. ഇന്നൊവേഷൻ ഗ്രാന്റ്
ഇന്നൊവേഷൻ ഗ്രാന്റ് സ്കീമിന് കീഴിൽ, ബിസിനസുകൾക്കും സംരംഭകർക്കും സാമ്പത്തിക സഹായം നൽകുന്നു. ഇതുവഴി അവർക്ക് അവരുടെ ആശയങ്ങൾ യഥാർത്ഥ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയും. പല സംരംഭകർക്കും നൂതനമായ ഉൽപ്പന്ന ആശയങ്ങളുണ്ട്, പക്ഷേ വിഭവങ്ങളുടെ അഭാവം കാരണം അവർക്ക് അവ സാധ്യമാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനെ മറികടക്കാൻ അവരെ സഹായിക്കുന്നതാണ് ഇന്നൊവേഷൻ ഗ്രാന്റ്.
7. സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റികളുടെ വികസനവും പങ്കാളിത്ത പരിപാടികളും
കേരളത്തിൽ ആരംഭിക്കാൻ സാധ്യതയുള്ള എല്ലാ സ്റ്റാർട്ടപ്പുകളേയും കണ്ടെത്തി സംയോജിപ്പിക്കുന്നതിനായി ആരംഭിച്ച ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമാണിത്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നതിന് കൂടുതൽ ബിസിനസുകൾ പ്രോത്സാഹിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
8. സംരംഭക പിന്തുണാ പദ്ധതി
ഈ സ്കീമിന് കീഴിൽ, സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങളിൽ പ്രയാസങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ലഭ്യമായ എല്ലാ വിഭവങ്ങളുടെയും പരിമിതമായ വിനിയോഗത്തെ അവർ പ്രോത്സാഹിപ്പിക്കുകയും, സംരംഭത്തിന് ആവശ്യമായ ഫ്ലെക്സിബിലിറ്റി നൽകുകയും ചെയ്യുന്നു. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും ഗ്രാന്റ് ഉപയോഗിക്കാം.
……. വെബ്സൈറ്റ് സന്ദർശിച്ചാൽ സ്കീമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാം…. www.ess.kerala.gov.in
