വറുത്ത കാപ്പിക്കുരുവിന്റെും കാപ്പിയുടെയും ബ്രൗണ്‍ നിറം ചാലിച്ചൊരു കാരവന്. കോഫി കാരവന്!. വൈകുന്നേരം 4.30ന് എത്തുന്ന കാരവന് രാത്രി പിന്നിട്ടു അടുത്ത ദിവസം പുലര്‍ച്ചെ വരെയുണ്ടാകും. കാരവന്റെ അരികിലെത്തും മുന്നേ കാപ്പിപൊടിയുടെ മണം ഉയര്‍ന്നു പൊങ്ങി. ഇതോടെ കാപ്പി നുകരാനുള്ള ആവേശമായി. കാപ്പിയുടെ ഏതു രുചിയും ഇവിടെ ലഭിക്കും. ഹോട്ടും കോള്‍ഡും അടക്കം 25 രുചി വൈവിധ്യങ്ങളുടെ കാപ്പികള്‍. ചുരുക്കി പറഞ്ഞാല്‍ കട്ടന്‍ കാപ്പി മുതല്‍ സിഗ്നേച്ചര്‍ കോഫി വരെയുണ്ട് ഈ കാരവനില്‍.
സ്റ്റാര്‍ ഹോട്ടലുകളിലെ കാപ്പിയേക്കാള്‍ എന്താണ് ഈ കോഫി കാരവന്റെ രുചിയുടെ പെരുമയെന്ന് ചോദിച്ചാല്‍ കാപ്പിക്കുരു സംരംഭരണം മുതലുള്ള കാര്യങ്ങള്‍ അനന്ദു നൈനാന് വില്ലോത്ത് പറഞ്ഞു തുടങ്ങി. ലണ്ടനില്‍ പഠിക്കുമ്പോഴാണ് കാപ്പിക്ക് ഇത്ര രുചിയുണ്ടെന്നറിയുന്നത്. മഞ്ഞ് പൊഴിയുന്ന വഴികള്‍ക്കരികില്‍ കാപ്പി കുടിക്കാന്‍ രസമാണ്. പുറത്ത് മഞ്ഞു പൊഴിയുന്നുണ്ടാവും. ചെറുചൂടോടെ കാപ്പി കുടിക്കുമ്പോള്‍ നല്ല ഉന്മേഷമാണ് ലഭിക്കുക. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കോഫി ബിസിനസിനെപ്പറ്റി ചിന്തിക്കുന്നത്. കോഫി പൗഡര്‍ ഉല്‍പ്പാദനമായിരുന്നു മനസില്‍. ബത്തേരിയില്‍ സ്വന്തമായി ഒരു കാപ്പി പ്ലാന്റേഷന് ഉണ്ടായിരുന്നു. കൂടാതെ നീലഗിരിയില്‍ നിന്നും കുടകില്‍ നിന്നും ഗൂഢല്ലൂരില്‍ നിന്നും റോബസ്റ്റ കാപ്പിക്കുരു എത്തിച്ചു പ്രൊഡക്ഷന്‍ ആരംഭിച്ചു. നല്ലയിനം റോബസ്റ്റ കാപ്പിക്കുരു ഇടനിലക്കാരില്ലാതെ നേരിട്ടു ശേഖരിച്ചു. നല്ല ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു ശേഖരിച്ചിരുന്നത്. പ്രീമീയം ക്വാളിറ്റി കോഫി പൗഡര്‍ നിര്‍മിച്ച് എക്സ്പോര്‍ട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. ഇറ്റലിയില്‍ നിന്നുള്ള മെഷീനറികളില്‍ ഉല്‍പ്പാദനം തുടങ്ങി. മികച്ച പ്രൊഡക്റ്റ് നിര്‍മിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്തു. കോവിഡ് കാലത്ത് കയറ്റുമതി നിലച്ചതോടെയാണ് കോഫി കാരവന് എന്ന ആശയം മനസിലുദിച്ചത്. പ്രീമിയം ക്വാളിറ്റിയില്‍ നിര്‍മിച്ച കോഫി പൗഡര്‍ വിവിധതരം കോഫിയായി ജനങ്ങളിലെത്തിക്കാനായി ശ്രമം. ഈ ശ്രമമാണ് കോഫി കാരവനില്‍ എത്തി നിന്നത്.
ഒരു വര്‍ഷം വേണ്ടി വന്നു കോഫി കാരവന് നിരത്തിലിറങ്ങാന്‍. വ്യവസായ -മോട്ടോര്‍ വാഹന വകുപ്പുകളുടെ അനുമതി വാങ്ങിയാണ് കാരവന് ഓള്ട്ടറൈസേഷന് നടത്തിയത്. കാരവനില്‍ മൊബൈല്‍ ക്യാന്റീന് തുടങ്ങാന്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇത് നേടി, എന്നിട്ടായിരുന്നു രജിസ്ട്രേഷന്. എഎആര്ഐ അപ്രൂവലോടെയാണ് കാരവന് നിരത്തിലിറങ്ങിയത്. കാരവന്റെ രൂപത്തിലുമുണ്ട് പ്രത്യേകത. വറുത്ത കാപ്പിക്കുരുവിന്റെ ഭംഗി കാരവനില്‍ ചാര്‍ത്തിയിരിക്കുന്നു. ഈ നിറച്ചാര്‍ത്താണ് കോഫീ കാരവന്റെ പ്രത്യേകത ആകര്‍ഷീണയത. 2022 ഒക്ടോബര്‍ രണ്ടിന് കോഫി കാരവന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇടപ്പള്ളി ലുലുമാളിന് മുന്നില്‍ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. ഒപ്പം താരാ കോഫിയുടെ ഒരു ഔട്ട്ലെറ്റും ലുലുവിന് മുന്നില്‍ തുറന്നു. ഇതിനു ശേഷാണ് എല്ലാം കൊണ്ടും സൗകര്യപ്രദമായ ക്യൂന്‍സ് വാക്ക്വേയിലെ ചാക്യാത്ത് റോഡിലേക്ക് കോഫി കാരവന് എത്തുന്നത്. ജനം അംഗീകരിക്കുമോ എന്നതായിരുന്നു ആദ്യ ചോദ്യം. സ്വീകരിക്കാനുള്ള സംസ്കാരം നമ്മുക്കിടയില്‍ ഉണ്ടായിരുന്നില്ല. എന്തെല്ലാം കാപ്പി കിട്ടുമോ അതെല്ലാം കോഫി കാരവന് തരും. കാപ്പിയുടെ എല്ലാ ബിവറേജസും ഇവിടെ കിട്ടും. 25 ഇനം കാപ്പികൾ നല്കുന്നു. പൊടിച്ചെടുക്കുന്ന സത്തില്‍ നിന്നുള്ള എക്സ്പ്രസോ തരത്തിലുള്ള കാപ്പി ഉണ്ടാക്കുന്നുണ്ട്. അനന്ദു സൃഷ്ടിച്ചെടുത്ത ഒരു ടേസ്റ്റ് ഉണ്ട്!. സിഗ്നേച്ചര്‍ കോഫിയാണ്. സിഗ്നേച്ചറിന്റെ വെറൈറ്റികളും നല്കുന്നു. യൂറോപ്യന്മാരുടെ ലോങ് ബ്ലാക്കായ അമേരിക്കാനോ അതായത് മലയാളിയുടെ കട്ടന്‍കാപ്പിയും ഇവിടെ നിന്നും നുകരാം.
കോഫി കാരവനിലെ കാപ്പിയുടെ രുചിയ്ക്കു പിന്നിലും ഒരു രഹസ്യകൂട്ട് ഉണ്ട്. ചുവന്നു പഴുത്ത കാപ്പികുരുവാണ് കോഫിക്കായി ശേഖരിക്കുന്നത്. ഇത് പൂപ്പല്‍ പിടിക്കാതെ ഉണക്കിയെടുക്കുന്നു. നേരിട്ട് സൂര്യപ്രകാശം തട്ടാതെയാണ് ഉണക്കല്‍. പ്രത്യേക പരുവത്തില്‍ വറുത്ത ശേഷം വിദേശ മെഷീനില്‍ ആണ് പൊടിച്ചെടുക്കുന്നത്. തരിയുടെ വലുപ്പം അനുസരിച്ചാണ് രുചി. അരിപ്പ ഉപയോഗിച്ചു അരിച്ചെടുക്കുന്നു. ഉണക്കലും വറുക്കലും പൊടിക്കലും തുടങ്ങിയ കാര്യങ്ങളാണ് രുചിയ്ക്കു പിന്നിലെന്ന് അനന്ദു പറയുന്നു. എക്സ്പ്രസോ കാപ്പിയുടെ രുചിക്ക് പിന്നിലും ഇതാണ്. CREMA, BODY, HEART എന്നീ ഘടകങ്ങളിലാണ് എക്സ്പ്രസോ നിര്‍മിക്കുന്നത്. നേര്‍ത്ത പത എക്സ്പ്രസോയില് കാണാം. കണ്ടാല്‍ തേന്‍ പോലെയിരിക്കും. ഈ രുചി നുകരാനും ഒട്ടേറെ പേര് കോഫി കാരവനിലേക്ക് എത്തുന്നുണ്ട്. സീസണ്‍ഡ് കോഫി ലൗവേഴ്സ് ഈ കൊച്ചിയിലുണ്ട്.
താരാ കോഫി
കോഫി കഫേയിലേക്ക് അനന്ദു തിരിഞ്ഞെങ്കിലും പ്രീമിയം കോഫി പൗഡറിന്റെ എക്സ്പോര്‍ട്ട് നിര്‍ത്തിയില്ല. വിദേശ വിപണിയിലേക്ക് മാത്രം വില്‍പ്പന നടത്തുന്നു. ചില സാങ്കേതിക കാരണങ്ങളെത്തുടര്ന്നു പ്രാദേശിക മാര്‍ക്കറ്റിലെ വില്‍പ്പന നിര്‍ത്തി വെച്ചു. ഗുണമേന്മയാണ് കയറ്റുമതിയില്‍ തുടരുന്നതിനു പിന്നില്‍. 2016ല്‍ കോഫിയുടെ പ്രോസസിങ് നടത്തിയിരുന്നു. അസംസ്കൃത ഉല്‍പ്പന്നങ്ങള്‍ പ്രോസസ് ചെയ്യുന്ന സപ്ലൈയര്‍ ആയിട്ടായിരുന്നു അനന്ദു എന്ന സംരംഭകന്. ഈ സമയത്ത് സ്വന്തം ബ്രാന്റ് എന്ന ആശയം മനസില്‍ ഉദിച്ചു. എന്നാല്‍, 2018ല്‍ ആണ് താര കോഫി ബ്രാന്റ് പിറന്നത്. വിദേശ നിര്‍മിത മെഷീനറികളില്‍ ഉല്‍പ്പാദിപ്പിച്ച കോഫി പൗഡര്‍ വിദേശ രാജ്യങ്ങളിലേക്ക് മാത്രം കയറ്റി അയച്ചിരുന്നു. വിഭവങ്ങളുടെ നാടായ കോഴിക്കോടും കോഫി കാരവൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അനന്ദു. ഒപ്പം ഒരു കാപ്പി സംസ്കാരം വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു..
കൂടുതൽ വിവരങ്ങൾക്ക്: 9188779999
വെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ച യുവാക്കള്‍ ശൂന്യതയില്‍ നിന്നു വെള്ളം നിര്‍മിച്ച കഥ കേള്‍ക്കാം. കേട്ടാല്‍ പലരും അമ്പരന്നു പോകും. ശൂന്യതയില്‍ നിന്ന് വെള്ളം. ഇത് ജാലവിദ്യയല്ല, ശാസ്ത്രത്തിന്റെ വളര്‍ച്ച. കടുത്ത ജലക്ഷാമം നേരിട്ട് അനുഭവിച്ച സ്വപ്നില്‍ ശ്രീവാസ്തവയും, ആര് വൈ വെങ്കിടേഷും ചേര്‍ന്ന് 2016 -ല്‍ ഉറവ് ലാബ്സ് സ്ഥാപിച്ചാണ് ഈ ശ്രമത്തിന് തുടക്കമിട്ടത്. ഇരുവരും കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിക്കുമ്പോള്‍ നേരിട്ട ജലക്ഷാമമാണ് ശൂന്യതയില്‍ നിന്നു വെള്ളം നിര്‍മിക്കാനുള്ള ടെക്നോളജിലേക്ക് ചിന്തിപ്പിച്ചത്. ഇരുവരും ബംഗളുരുവില്‍ ലാബ് തുടങ്ങിയപ്പോഴും ഇതിനായി ഗവേഷണം തുടര്‍ന്നു. റഫ്രിജന്റ് സാങ്കേതിക വിദ്യയില്‍ കൂടി അന്തരീക്ഷ ജലത്തെ ഘനീഭവിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇതു കാര്യക്ഷമമോ സുസ്ഥിരമോ ആയിരുന്നില്ലെന്ന് അറിയാമായിരുന്നിട്ടും ശ്രം തുടര്‍ന്നു. പിന്നീട് റഫ്രിജന്റുകളില് നിന്നു ഡെസിക്കന്റുകളിലേയ്ക്ക് എത്തി ഗവേഷണം. വൈദ്യുതി ഉപയോഗിക്കാതെ അന്തരീക്ഷത്തില്‍ നിന്നു വെള്ളം ആഗീകരണം ചെയ്യാന്‍ സിലിക്ക ജെല്ലുകള്‍ എന്ന ആശയത്തില്‍ എത്തി. ഇങ്ങനെ ശേഖരിക്കുന്ന ഈര്‍പ്പം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ചൂട് ഉപയോഗിച്ച് നിര്‍ജ്ജലീകരിക്കും. ഇങ്ങനെയുണ്ടാകുന്ന നീരാവി ഘനീഭവിക്കുകയും വെള്ളമായി രൂപപ്പെടുകയും ചെയ്യും.
ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള വാട്ടര്‍ അബുണ്ടന്സ് എക്സ്പ്രൈസ് ധനസഹായം വാഗ്ദാനം ചെയ്തു. സഹായം ലഭിച്ചതോടെ ഇരുവരും മുഴുവന്‍ സമയം റിസര്‍ച്ചിനായി വിനിയോഗിച്ചു. ഈ സമയം ഇരുവരുടെ സംഘത്തിലേക്ക് ഗോവിന്ദ ബാലാജിയും പ്രദീപ് ഗാര്‍ഗും എത്തി. 2019 ഒക്ടോബറില്‍ നാലുപേരും ചേര്‍ന്ന് ഉറവ് ലാബ്സ് വികസിപ്പിച്ചു. ഇന്ന് ഉറവ് പ്രതിദിനം ശൂന്യതയില്‍ നിന്നു പതിനായിരം ലിറ്ററിലധികം വെള്ളം ഉല്‍പ്പാദിപ്പിക്കുന്നു.
സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പല യൂട്യൂബര്‍മാരും ആദായനികുതിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലാത്തതാണ് കാര്യങ്ങള്‍ ആദായനികുതി വകുപ്പ് റെയ്ഡിലേക്കെത്തിച്ചത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലായിരുന്നു റെയ്ഡ് നടന്നത്.
വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്ന കണ്ടെത്തലിലായിരുന്നു പരിശോധന. കേരളത്തില്‍ ആദ്യമായാണ് യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.
കേരളത്തിലെ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിലപിടിപ്പുള്ള ഭൂമിയും കെട്ടിടങ്ങളും ആഢംബരക്കാറുകളും ചിലര്‍ വാങ്ങിക്കൂട്ടിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിദേശയാത്രകള്‍ നടത്തിയതും വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങുന്നതായും സൂചനയുണ്ട്. എന്നല്‍ ഇത്രയെല്ലാം സമ്പാദിക്കുമ്പോഴും ഇവയെല്ലാം വാങ്ങിക്കുട്ടുമ്പോഴും ചിലര്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
യൂട്യൂബ് വരുമാനം ഒരു ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനം ആയാണ് ആദായ നികുതി നിയമ പ്രകാരം കണക്കാക്കുന്നത്. അതിനാല്‍ കൃത്യമായി നികുതി അടയ്ക്കാത്ത യൂട്യൂബര്‍മാര്‍ തിരിച്ചറിയേണ്ട പ്രധാന കാര്യം തങ്ങളും പൊഫഷണലുകളാണെന്നുള്ളതാണ്. അതികൊണ്ട് കൃത്യമായും ആദായനികുതി അടയ്ക്കേണ്ട ബാധ്യത ഇവര്‍ക്കുണ്ട് രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം ഉണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ITR 3 അല്ലെങ്കില്‍ ITR 4 (കമ്മീഷന് വരുമാനം ലഭിക്കുണ്ടെങ്കില്‍) ഈ ഫോമുകള്‍ ആണ് ഉപയോഗിക്കേണ്ടത്.
62 വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈയിലെ ഉള്‍പ്രദേശത്തെ ഒരു വീടിന്റെ ടെറസില്‍ ഏഴ് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ലായിരുന്നു. വീട്ടില്‍ കൂട്ടിന് ദാരിദ്ര്യവും. എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കി വീട് പുലര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വഴികള്‍ പലതാലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി.
ഏഴ് പേരും അവരുടെ കൈയിലെ കാശിന് അനുസരിച്ച് പപ്പടം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങുക. ഒരാള്‍ ഉഴുന്ന് വാങ്ങി. മറ്റൊരാള്‍ കുരുമുളക്. വേറൊരാള് കായം, പിന്നെയൊരാള് മസാലകള്‍ അങ്ങനെ ഏഴ് പേരും ഓരോന്ന്. ഇതെല്ലാം ചേര്‍ത്തവര്‍ പപ്പടത്തിനുള്ള മാവ് തയ്യാറാക്കി. അത് ഉരുട്ടി പരത്തി ഉണക്കി പപ്പടമാക്കി വിറ്റു.
നാല് പായ്ക്കറ്റ് പപ്പടമാണ് അന്ന് അവര്‍ക്ക് വില്ക്കാന് സാധിച്ചത്. അതിന് ലാഭമായി കിട്ടിയത് എട്ട് അണയും (അതായത് ഇന്നത്തെ 50 പൈസ). പിറ്റേന്ന് അവര്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങി എട്ട് പായ്ക്കറ്റുണ്ടാക്കി വിറ്റു.
ഈ ഏഴ് പേര്‍ക്കൊപ്പം അയല്‍വാസികളായ കൂടുതല്‍ സ്ത്രീകളും പിന്നീട് ചേര്‍ന്നു. മൂന്നുമാസം കൊണ്ട് പപ്പട കൂട്ടായ്മയിലെ സ്ത്രീകളുടെ എണ്ണം 200 ആയി. സമീപ ഗ്രാമങ്ങളിലേക്ക് ഇത് വ്യാപിച്ചു. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും. ഇന്ന് ഈ പ്രസ്ഥാനത്തെ ഇന്ത്യയിലെമ്പാടും അറിയും. രാജ്യാന്തര തലത്തിലും.