
തിരുവനന്തപുരം∙ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി 5 വർഷം പൂർത്തിയാകുമ്പോഴേക്കും 208 കോടി രൂപയുടെ വിറ്റുവരവ്. ഇതുവരെ 79 ലക്ഷം കിലോ ചിക്കൻ ഉൽപാദിപ്പിച്ച് വിപണനം നടത്തി. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നു പദ്ധതിയുടെ തുടക്കം. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ചിക്കന്റെ 50% ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്കു മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കാൻ അവസരം ഒരുക്കുകയും ആയിരുന്നു ലക്ഷ്യം.
പൊതു വിപണിയെക്കാൾ വില കുറവായതിനാൽ കേരള ചിക്കന്റെ സ്വീകാര്യത വർധിച്ചതായും തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി 270 ബ്രോയ്ലർ ഫാമുകളും 94 ചിക്കൻ ഔട്ലെറ്റുകളും പ്രവർത്തിക്കുന്നതായും കുടുംബശ്രീ അധികൃതർ പറഞ്ഞു.
പദ്ധതി ഗുണഭോക്താവായ വനിതയ്ക്ക് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സീൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഔട്ലെറ്റിൽ എത്തിക്കും. ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ സംരംഭകന് ശരാശരി 50,000 രൂപ വരുമാനവും ഔട്ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000 രൂപ വീതവും ലഭിക്കുന്നു.

പ്രളയ സാധ്യതാ പഠനം ചാലക്കുടി, പെരിയാര്‍ നദീതടങ്ങളില്‍ ജനങ്ങളുമായി ചേര്‍ന്ന് നടത്തുകയാണ് ഇക്വിനോക്ട്
യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോര്‍ട്ട് വെഞ്ച്വര്‍ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ സംരംഭമെന്ന നേട്ടം സ്വന്തമാക്കി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഇക്വിനോക്ട്. 72 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വെറും 7 സ്റ്റാര്‍ട്ടപ്പുകളാണ് പ്രഥമ പ്രഥമ യൂണിസെഫ് ഇന്നൊവേഷന് ഫണ്ട് നേടിയതെന്നത് ഇക്വിനോക്ടിന്റെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
നിലവില്‍ കാലാവസ്ഥാ വ്യതിയാനം, പ്രളയ മുന്നറിയിപ്പ് തുടങ്ങിയവ നല്കുന്ന സംവിധാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണത്തിന് ഉതകുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ പോരായ്മ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഈ പോരായ്മ പരിഹരിക്കുന്നതില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഇക്വിനോക്ട്.
ഇക്വിനോക്ടും പ്രവര്‍ത്തനങ്ങളും
സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജയരാമൻ ചില്ലയിൽ, സഹസ്ഥാപകനും സി.ഇ.ഒയുമായ ഡോ.സി.ജി. മധുസൂദനൻ എന്നിവരാണ് ഇക്വിനോക്ടിന്റെ സാരഥികൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ അതിജീവന സാധ്യതകള്‍ പഠിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇക്വിനോക്ട്.
തീരദേശ പഞ്ചായത്തുകളില്‍ അധികരിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന് ജനകീയ തദ്ദേശ സ്വയംഭരണ കൂട്ടായ്മയോടെയുള്ള ശാസ്ത്രീയ നിവാരണ പ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള സ്റ്റാർട്ടപ്പാണ്
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ദുബൈ ജൈടെക്സ് ആഗോള ടെക് എക്സിബിഷന്റെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്.
ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ് .
മേളയ്ക്കെത്തുന്നവരുടെ ഫോട്ടോ തത്സമയം അവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് ഈ ഫോട്ടോകൾ ഷെയർ ചെയ്യുന്നത് വഴി സ്വഭാവികവും വിശ്വാസയോഗ്യവുമായ യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രീമാജിക്കിന്റെ ഈ സാങ്കേതികവിദ്യ ഇവന്റ് മാർക്കറ്റിംഗിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.
കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക് സി.ഇ.ഒ അനൂപ് മോഹൻ പറഞ്ഞു. “നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ നേട്ടം കാരണമാകും. ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത് അനൂപ് മോഹൻ പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം.
കേരളവുമായി വിവിധ വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ട് ഓസ്ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി. കേരളതത്തിന് പ്രയോജനപ്പെടുത്താവുന്ന നിക്ഷേപ അവസരങ്ങൾ ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഓസ്ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി, ഉപ മുഖ്യമന്ത്രി നിക്കോള്‍ മാനിസണ് വിശദമാക്കി. വിവിധ മേഖലയിലുള്ള നിക്ഷേപ ചര്‍ച്ചകള്‍ക്കായി കേരള സന്ദര്‍ശനത്തിലാണ് നിക്കോള്‍ മാനിസണ് നേതൃത്വം നൽകുന്ന നോര്‍ത്തേണ്‍ ടെറിട്ടറിയുടെ വിവിധ വിഭാഗ തലവന്മാരടങ്ങുന്ന പതിനാറംഗ സംഘം.വ്യവസായ മന്ത്രി പി. രാജീവും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേമ്പറിൽ നടന്ന വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. കെ.എസ്.ഐ.ഡി.സി എം.ഡി ഹരി കിഷോര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ വ്യവസായ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. വ്യവസായ വാണിജ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ വെളിച്ചത്തില്‍ പല പദ്ധതികളുടെയും കരാറുകളിൽ സംഘം ഒപ്പുവച്ചിട്ടുമുണ്ട്.
അവസരങ്ങൾ
വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണ സാധ്യതയുണ്ടാകും. ഈ മേഖലകളിലുള്ള കേരളത്തിന്റെ വൈദഗ്ധ്യം എടുത്തു പറയേണ്ടതാണെന്നും അതില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഓസ്ട്രേലിയൻ സംഘം വ്യക്തമാക്കി.
വികസനം, സാങ്കേതിക- വോക്കേഷണൽ പരിശീലനമടക്കമുള്ള വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ടുള്ള സഹകരണവും ചർച്ചയിൽ ഉയർന്നു. ഓസ്ട്രേലിയയിൽ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് കയറ്റുമതി മേഖലയ്ക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കും. റബ്ബർ,സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഉണർവേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കൽ മിനറൽസ് മേഖലയിലെ സഹകരണ സാധ്യതയും ചർച്ച ചെയ്തു.
വ്യാപാരവുമായി ബന്ധപ്പെട്ട് സഹകരിച്ച് മുന്നോട്ട് പോകാനായി വിവിധ രാഷ്ട്രങ്ങളുമായി വ്യത്യസ്ത പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയുടെ നോർത്തേൺ ടെറിറ്ററി ഇപ്പോൾ. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്നും നിക്കോള്‍ പറഞ്ഞു.കേരളവും ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിറ്ററിയുമായി ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കെമിക്കല്‍, മിനറല്‍, പുനരുപയോഗ ഊര്‍ജ മേഖലയില്‍ വ്യവസായ പങ്കാളിത്തത്തിന് വഴിയൊരുക്കും.