കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും. പാലക്കാട് കനാല്പിരിവില് ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് ഒന്‍പത് മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതി 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് മാറുമെന്നും മന്ത്രി പറയുന്നു.
കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫര്‍ണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഈ പാര്‍ക്കില്‍ നിര്‍മ്മിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോണ്‍ വീവണ്‍ ഫാബ്രിക് എന്നീ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്. 100 സ്വകാര്യ വ്യവസായ പാര്‍ക്കുകളെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.
കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്ന ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ കൂടുതൽ ബലപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ആവശ്യമുള്ള അനുമതികൾ നേടിയാൽ മതി.എന്നാൽ വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ കെ സ്വഫ്റ്റ മുഖേന താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നത്.
കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ചട്ട ഭേദഗതി. തദ്ദേശ സ്വയം ഭരണവകുപ്പും വ്യവസായവകുപ്പും സണ്ണികമീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് വിജ്ഞാപനം. കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പറായിരിക്കും അതിന്റെ കാലാവധിവരെ താൽക്കാലിക കെട്ടിടനമ്പർ. മൂന്നുവർഷത്തിനുള്ളിൽ സ്ഥിരനമ്പർ നേടിയാൽ മതിയാകും.
അമ്പത് ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ സംയോജിത ലൈസൻസ് നൽകുന്നു നൽകുന്നുണ്ട്. സംരംഭകർക്കുള്ള പരാതി പരിഹാര സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എം.എസ് എം.ഇ വ്യവസായം ആരംഭിക്കുന്നതിനും നടത്തികൊണ്ടു പോകുന്നതിനുമുള്ള സേവനങ്ങളെ സംബന്ധിച്ച പരാതി ലഭിച്ചാൽ മുപ്പതു ദിവസത്തിനുള്ളിൽ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾക്കൊള്ളുന്നതാണ് പരാതിപരിഹാര സംവിധാനം.

സംരംഭകത്വത്തിൽ സ്ത്രീകളും ഇന്ന് മുന്നിലാണ്. പലതരം സംരംഭങ്ങളിലേക്ക് സ്ത്രീകൾ കടന്നു ചെന്നിട്ടുണ്ടെഘ്കിലും സ്ത്രീകൾ ഒറ്റയ്ക്കും സംഘമായും നടത്തുന്ന റസ്റ്റോറന്റുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളമുണ്ട്, നല്ല രുചിക്കാണ് വിപണി എന്നതിനാൽ എത്ര ഭക്ഷണശാലകൾ അടുത്തുണ്ട് എന്നത് ഈ ബിസിനസിൽ പ്രശ്നമാകുന്നില്ല. ഇത്തരത്തിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടികളും ബിസിനസ് ആരംഭിക്കുന്നവർക്ക് ലഭിക്കുന്ന 2 ലക്ഷത്തിന്റെ സബ്സിഡിയെ പറ്റിയും വിശദമായി പരിശോധിക്കാം.
എവിടെ ആരംഭിക്കും
ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് എവിടെ ആരംഭിക്കുമെന്നതാണ്. കോളേജ്, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തിരക്കുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ബജറ്റില്‍ സാധാരണക്കാരായ ഉപഭോക്താക്കള ലക്ഷ്യം വെയ്ക്കുന്നതാണെങ്കില്‍ ഇത്തരം പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം. പിന്നീട് കെട്ടിടമാണ്. മിനി കഫേ തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങളുളള കെട്ടിടമാകണം തിരഞ്ഞെടുക്കേണ്ടത്. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ആവശ്യമാണ്.
രജിസ്ട്രേഷൻ
ഏത് ബിസിനസ് ആണെങ്കിലും രജിസ്ട്രേഷനും പ്രവർത്താനുമതികളും ആവശ്യമാണ്. സ്ത്രീകളുടെ സംഘമായതിനാൽ പങ്കാളിത്ത ബിസിനസായി രജിസ്റ്റർ ചെയ്യാം. ഭക്ഷണ ബിസിനസ് ആയതിനാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ലൈസൻസ് നിർബന്ധമാണ്. എംഎസ്എംഇ/ എസ്എസ്ഐ രജിസ്ട്രേഷൻ നടത്തുന്നത് വഴി ആനുകൂല്യങ്ങൾ ലഭിക്കും.
ആവശ്യ സാധനങ്ങൾ
നൽകുന്ന ഭക്ഷണം പ്രദേശത്തിന്റെ ആവശ്യം അനുസരിച്ചായിരിക്കണം. ചായക്ക് മാത്രം ആൾക്കാരുള്ള കവലകളിൽ ആരംഭിക്കുന്ന മിനി കഫേയ്ക്ക് ചായ ഉണ്ടാക്കുന്ന പാത്രം, എൽപിജി സ്റ്റൗ, ഗ്യാസ് സിലണ്ടർ എന്നിവ അത്യാവശ്യമാണ്. ഉച്ചഭക്ഷണം, മറ്റു ഇനങ്ങൾ നൽകുന്നതിന് ആവശ്യമായ വലിയ പാത്രങ്ങൾ കണ്ടെത്തേണ്ടതുണ്ട്. പ്രദേശത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ഊണ്, ബിരിയാണി, പൊറോട്ട, ചിക്കൻ കറി, മീൻ വിഭവങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഒരുക്കാം.
ഫിനാൻസ്
തിരഞ്ഞെടുക്കുന്ന പ്രദേശം അനുസരിച്ചാണ് ചെലവ് വരുന്നത്. നഗര പ്രദേശങ്ങളിലാണെങ്കിൽ വാടകയ്ക്കായി നല്ലൊരു തുക മാസം കണ്ടെത്തേണ്ടതായി വരും. ഇതോടൊപ്പം പാത്രങ്ങൾ, തൊഴിലാളികൾ, മറ്റ് പ്രാരംഭ ചെലവുകൾ എന്നിവ വരും. ഇതിനായി 2 ലക്ഷം രൂപ സബ്സിഡി ലഭിക്കുന്ന കേരള സർക്കാർ പദ്ധതി നോക്കാം. കേരള സംസ്ഥാന സർക്കാറിന്റെ സമുന്നതി സംരഭകത്വ വികസന പദ്ധതി അനുസരിച്ചാണ് സ്ത്രീകൾക്ക് മിനി കഫേ ആരംഭിക്കാൻ സാമ്പത്തിക സഹായം നൽകുന്നത്.
അപേക്ഷ
കേരളത്തിലെ സംവരണേതര വിഭാഗക്കാരായിരിക്കണം അപേക്ഷകർ. 4-5 പേരടങ്ങുന്ന സ്ത്രീ സംഘങ്ങൾക്കാണ് വായ്പ നൽകുക. അപേക്ഷിക്കാനായി ആദ്യം www>samunnathi.com ലെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷന നമ്പർ ഉപയോഗിച്ചാൻണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോം മാതൃക www.kswcfc.org ൽ ലഭിക്കും. അപേക്ഷ ഫോമും ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷ ഫോമും പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കണം. 2022 ഡിസംബർ 15ന് മുമ്പായി അപേക്ഷിക്കണം. ഫോൺ- 0471 2311215, വാട്സാപ്പ് നമ്പർ- 6238170312.
സംരംഭകരും വ്യാവസായിക രംഗത്തെ പ്രഗത്ഭരും തമ്മിലുള്ള ചർച്ചകളും ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും പുതിയ അവസരങ്ങളും ബി 2 ബി-യിൽ നടക്കും.
B2B മീറ്റ് സെഗ്മെന്റിൽ കേന്ദ്രീകൃത ചർച്ചകളിലും നെറ്റ്വർക്കിംഗിലും ഏർപ്പെടാനുള്ള അവസരം ലഭിക്കും. വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായുള്ള B2B മീറ്റിംഗുകളും മേഖലകളിലുള്ളവർക്കുള്ള സമർപ്പിത മീറ്റിംഗുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 200 പേർ വീതം പങ്കെടുക്കും.
https://keraleeyam.kerala.gov.in/