
സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണ നല്കുന്ന ഏറ്റവും മികച്ച ആവാസ വ്യവസ്ഥ.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മുന്നിലെത്തി കേരളം. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയ പേജുകളിലൂടെ കേരളത്തിന്റെ അഭിമാന നേട്ടം പങ്കുവച്ചു.
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ നാലാം എഡിഷനാണിത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് (ആവാസ വ്യവസ്ഥ) നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറിച്ചു.
‘ബെസ്റ്റ് പെര്‍ഫോമര്‍’ പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,283 സ്റ്റാര്‍ട്ടപ്പുകളാണ്.
സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്കി വരുന്ന പിന്തുണയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന പരിപാടികളും സംരംഭകര്‍ക്ക് ലഭ്യമാക്കുന്ന സാമ്പത്തിക പിന്തുണയും കേരളത്തെ വേറിട്ടു നിര്‍ത്തുന്നു.
വിഭവ ശേഷി വികസനം, നിക്ഷേപ-സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്‍കുബേഷന്‍, മെന്‍ര്‍ഷിപ്പ് സേവനങ്ങള്‍, നൂതനത്വം, മികച്ച സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് കേരളത്തിന്റെ മികവ് അംഗീകരിക്കപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രോമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ട്രേഡിന്റെ റാങ്കിംഗില്‍ പറയുന്നു.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഒരുക്കുന്നതില്‍ ഗുജറാത്ത്, കര്‍ണാടകയും മുന്നിലുണ്ട്. മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ‘ലീഡേഴ്സ്’ എന്ന കാറ്റഗറിയില്‍ ജേതാക്കളായി. തമിഴ്നാട്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘Transform’ എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും.
വിജയീ ഭവ അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന് ജനുവരി 31ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്നു . സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുമ്നി അസോസിയേഷന്റെ (വി.ബി.എ) ഏഴാമത് സമ്മേളനമാണ് ജനുവരി31ന് നടക്കുന്നത്. വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആഭിമുഖ്യത്തിലുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് സ്ഥാപനമായ വര്‍മ&വര്‍മയിലെ സീനിയര്‍ പാര്‍ട്ണറായ വി. സത്യനാരായണന്റെയും സാരഥ്യത്തിലുള്ള സംരംഭകത്വ പരിശീലന പരിപാടിയാണ് വിജയീഭവ.
വിജയീഭവയുടെ നേതൃത്വത്തിൽ എല്ലാ വര്‍ഷവും അരങ്ങേറുന്ന സംരംഭക സമ്മേളനമാണ് വി.ബി.എ സമ്മിറ്റ്. വിബിഎ അംഗങ്ങള്‍ അല്ലാത്ത സംരംഭകര്‍ക്കും ഈ സമ്മിറ്റില്‍ സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അറിയാനും വിവിധ മേഖലകളിലെ പ്രമുഖരുമായി ഇടപഴകാനുമുള്ള അവസരമുണ്ട്. ഓരോ സമ്മിറ്റിലും ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കും.
പ്രമുഖരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും
ജനുവരി 31ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 9 വരെയാണ് ഈ വര്‍ഷത്തെ വി.ബി.എ സമ്മിറ്റ് അരങ്ങേറുക. transform എന്ന വിഷയത്തിൽ ഊന്നിയുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും. മൂന്ന് പാനല്‍ ചര്‍ച്ചകളും നടക്കും. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്മാന് എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി സ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷീല കൊച്ചൗസേപ്പ്, സാമ്പത്തിക കാര്യ വിദഗ്ധന്‍ വി. സത്യനാരായണന് വിബിഎ സമ്മിറ്റില്‍ സംബന്ധിക്കും.

2026ൽ 15000 സ്റ്റാർട്ടപ്പുകൾ എന്ന ലക്ഷ്യം നേടാൻ ശ്രമം.
സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ആകർഷിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി എത്തിക്കുന്നതിനുമായി ഷോർട്ട് വിഡിയോകൾ (റീൽസ്) ഇറക്കാൻ പദ്ധതിയിട്ട് കേരള സ്റ്റാർട്ടപ് മിഷൻ. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, എക്സ് എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ അവതരിപ്പിക്കും.
2026ൽ 15000 സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ റജിസ്റ്റർ ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ 4986 എണ്ണം മാത്രമാണ് റജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന രണ്ടര വർഷത്തിൽ 10000 സ്റ്റാർട്ടപ്പുകളെ ചേർത്താൽ മാത്രമേ ലക്ഷ്യത്തിലെത്തൂ. ഇതിനായാണ് റീൽസ് ഇറക്കുന്നത്. സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ആദ്യം പോസ്റ്റ് ചെയ്യുക. തുടർന്ന് വിവിധ പദ്ധതികളെയും മികച്ച സ്റ്റാർട്ടപ്പുകളെയും അവതരിപ്പിക്കും.
സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകളിൽ പലതും സ്റ്റാർട്ടപ് ഇക്കോ സിസ്റ്റത്തിനു കീഴിൽ വരുന്നില്ല. രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നുണ്ട്.ക്യാംപെയ്ൻ നടത്തി പ്രതിമാസം 200 സ്റ്റാർട്ടപ്പുകളെ വരെ ചേർക്കാനും പദ്ധതിയുണ്ടെന്നു കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.

ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും പുറന്തള്ളുന്ന തലമുടി ജലാശയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്നത് തടയാന്‍ പുതിയ പദ്ധതി നടപ്പാക്കി മലപ്പുറത്തെ അധ്യാപക ദമ്പതികള്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുള്‍ കരീം, അദ്ദേഹത്തിന്റെ ഭാര്യ ബല്കീസ് കെ എന്നിവരാണ് ഈ നൂതന പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ പുറന്തള്ളുന്ന തലമുടിയില്‍ നിന്ന് വളം, ഓര്‍ഗാനിക് ഡൈ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്കാണ് ഈ ദമ്പതികള്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ഇവര്‍ ആരംഭിക്കുകയും ചെയ്തു. ‘Mycrowb’എന്നാണ് ഈ ദമ്പതികളുടെ സ്റ്റാര്‍ട്ട് അപ്പിന്റെ പേര്. തലമുടി സംസ്കരണത്തിന്റെ നൂതനവഴികളെപ്പറ്റിയാണ് ഇവര്‍ തങ്ങളുടെ സംരംഭത്തിലൂടെ പറയുന്നത്.
’’ സലൂണ്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയില്‍ നിന്ന് ദിനംപ്രതി ധാരാളം തലമുടിയാണ് പുറന്തള്ളുന്നത്. ഇവ പലപ്പോഴും അലക്ഷ്യമായി വലിച്ചെറിയുകയോ അല്ലെങ്കില്‍ ജലാശയങ്ങളില്‍ തള്ളുകയോ ചെയ്യുന്നു. ഈ മേഖലയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതികള്‍ പിന്തുടരണമെന്ന് തോന്നിയതിനാലാണ് ഞങ്ങള്‍ ഈ പ്രോജക്ട് ആരംഭിച്ചത്,’’ അബ്ദുള്‍ കരീം പറഞ്ഞു.
ഇത്തരത്തില്‍ പുറന്തള്ളുന്ന തലമുടി മാലിന്യം ഇവരുടെ സ്റ്റാര്‍ട്ട് അപ്പ് ശേഖരിക്കുന്നു. ശേഷം അവ സംസ്കരിച്ച് അതില്‍ നിന്നും അമിനോ ആസിഡും, മെലാനിനും വേര്‍തിരിച്ചെടുക്കുന്നു.’’ അമിനോ ആസിഡില്‍ ധാരാളം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ വളമാണിത്. ചാണകത്തെ അപേക്ഷിച്ച് തലമുടിയില്‍ 14 ശതമാനം നൈട്രജന്‍ ആണ് അടങ്ങിയിട്ടുള്ളത്,’’ അബ്ദുള്‍ കരീം പറഞ്ഞു
തലമുടിയില്‍ നിന്ന് മെലാനിന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രോജക്ടും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.’’ തലമുടി മാലിന്യത്തില്‍ നിന്ന് മെലാനിന്‍ വേര്‍തിരിച്ചെടുക്കുന്ന പദ്ധതിയും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓര്‍ഗാനിക് ഡൈ ആയി ഇതുപയോഗിക്കാനാകും. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഡൈ ഉല്‍പ്പാദിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും,’’ അബ്ദുള്‍ കരീം പറഞ്ഞു.
നും അതിന്റേതായ മൂല്യമുണ്ട്. തലമുടി മാലിന്യത്തെ സംസ്കരിക്കുകയെന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ ഉത്തരവാദിത്തപരമായ മാലിന്യ സംസ്കരണമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക കൂടിയാണ്,’’ അബ്ദുള്‍ കരീം പറഞ്ഞു.
മെറ്റീരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയയാളാണ് അബ്ദുള്‍ കരീം. തിരൂരങ്ങാടിയിലെ പിഎസ്എംഒ കോളേജില്‍ അധ്യാപകനായി ജോലി ചെയ്ത് വരികയാണ് അദ്ദേഹം. കോഴിക്കോടുള്ള എച്ച്എച്ച്എംജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് അധ്യാപികയാണ് ഇദ്ദേഹത്തിന്റെ ഭാര്യയായ ബല്കീസ് കെ.
ഗുജറാത്ത് യൂണിവേഴ്സിറ്റി സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സിലും (GUSEC) യുണിസെഫും സംഘടിപ്പിച്ച നാഷണല്‍ ചില്‍ഡ്രന്‍ ഇന്നൊവേഷന് ചലഞ്ചില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കുട്ടികളില്‍ അബ്ദുള്‍ കരീമിന്റെ മകന് അഡെലിനോ അലെസറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിൽ ആദ്യത്തെ 50 കുട്ടികളുടെ പട്ടികയിലാണ് അബ്ദുള്‍ കരീമിന്റെ മകനും ഉള്‍പ്പെട്ടിരിക്കുന്നത്.