

കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി 200 കോടി രൂപ അനുവദിച്ചിരിക്കുന്നു. ഈ വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം പതിനായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.

നിര്‍മല സീതാരാമന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭകര്‍ക്ക് പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. നേരത്തേ 78 ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും പുതിയ ബജറ്റില്‍ കാര്യമായൊന്നും വകയിരുത്തിയില്ല. എന്നാല്‍ ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ ആവശ്യമായ സാമ്പത്തികം, സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവ നല്‍കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി.
അതേസമയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെറിയ ആശ്വാസമായി ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ് ചെയ്തത്. ഗിഫ്റ്റ് സിറ്റിയിലെ (GIFT Ctiy) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (IFSC) സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2025 മാര്‍ച്ച് 31വരെ നിലിവലുള്ള നികുതിയിളവ് ലഭിക്കും.
ഒരുലക്ഷം കോടി വായ്പ
ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവാക്കളിലാണെന്ന തിരിച്ചറിവോടെ സാങ്കേതിക സംരംഭങ്ങള്‍ തുടങ്ങാന്‍ 50 വര്‍ഷത്തെ കാലാവധിയില്‍ നിസാര പലിശ നിരക്കിലോ പലിശ രഹിതമായോ ഉള്ള വായ്പകള്‍ ലഭ്യമാക്കാന്‍ ഒരുലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സ്വകാര്യമേഖലയില്‍ ഗവേഷണങ്ങള്‍ സജീവമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
‘സണ്‍റൈസ്’ മേഖലയിലുള്ളവര്‍ക്ക് പിന്തുണയേകുംവിധമാണ് ധനമന്ത്രി ഈ പിന്തുണ പ്രഖ്യാപിച്ചത്. പുതിയ മേഖലയിലുള്ളതും അതിവേഗ വളര്‍ച്ചാ സാധ്യതയുള്ളതുമായ കമ്പനികളെയുമാണ് സണ്‍റൈസ് കമ്പനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന മേഖലയാണിത്. വന്‍തോതില്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന മേഖലയുമാണിത്.
”ടെക്നോക്രാറ്റുകളായ യുവാക്കള്‍ക്ക് സംരംഭം തുടങ്ങാന്‍ ദീര്‍ഘകാല പലിശ രഹിത വായ്പയാണ് എടുത്തുപറയാവുന്ന മറ്റൊരു പ്രഖ്യാപനം. അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി.എസ്. ചന്ദ്രന് പറഞ്ഞു.
കോവിഡ് കാലത്ത് സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നകിനായി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീമിനുള്ള (ECLGS) വിഹിതം 14,100 കോടിയില്‍ നിന്ന് 10,163 കോടിയായി കുറച്ചു. ബിസിനസിലെ പണമൊഴുക്ക് പ്രശ്നങ്ങള്‍ മറികടക്കാന്‍, ന്യായമായ പലിശ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ഭക്ഷണ വിതരണരംഗത്തെ സ്വിഗ്ഗിയും സൊമാറ്റോയുമടങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ആധിപത്യം തകർക്കാൻ ശ്രമിക്കുകയാണ് കേരളത്തിൽ നിന്നുള്ള പുത്തൻ ഇ-കോമേഴ്സ് സംരംഭമായ ലൈവ് ലോക്കൽ (ലൈലോ). ടെക്, ബിസിനസ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയം കൈമുതലായുള്ള മൂന്ന് സംരംഭകരാണ് ലൈലോക്ക് പിന്നിൽ. തിരുവനന്തപുരത്തും ആലപ്പുഴയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിൽ ഭക്ഷണവിതരണത്തിൽ ശ്രദ്ധയൂന്നുന്ന കമ്പനി അടുത്ത ഘട്ടത്തിൽ മൽസ്യം, മാംസം, പച്ചക്കറി, പലചരക്ക് എന്നിവയുടെയെല്ലാം വിതരണമാണ് ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെ ഏറ്റവും താഴെക്കിടയിലുള്ള സംരംഭങ്ങൾക്ക് പോലും ഡിജിറ്റൽ വൽക്കരണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്ന പ്ലാറ്റ് ഫോമാക്കി ലൈലോയെ മാറ്റിയെടുക്കുകയാണ് ഉടമകളുടെ ലക്ഷ്യം.
ജോയ് സെബാസ്റ്റിയൻ, സജിത്ത് മുഹമ്മദ്, കോശി ചെറിയാൻ എന്നിവരാണ് ലൈലോയുടെ സ്ഥാപകർ. 2021ൽ കേന്ദ്രസർക്കാർ നടത്തിയ വീഡിയോ കോൺഫറൻസിങ് ഇന്നോവേഷൻ ചലഞ്ചിൽ വിജയിച്ച് ഒരു കോടി രൂപയുടെ സമ്മാനം നേടിയ ടെക്ജെൻഷ്യ സോഫ്റ്റ്വെയർ എന്ന കമ്പനിയുടെ തലവൻ കൂടിയാണ് ജോയ്.
സർവീസ് ചാർജ് കുറവ്.
പ്രാദേശിക വിപണിയിലൂന്നിക്കൊണ്ടാണ് ലൈലോ ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നത്. മറ്റു പ്ലാറ്റ് ഫോമുകളെ അപേക്ഷിച്ച് സർവീസ് ചാർജ് വളരെ കുറവാണെന്നതാണ് ലൈലോയെ വ്യത്യസ്തമാക്കുന്നത്. മറ്റു കമ്പനികൾ 40 ശതമാനം വരെ ഈടാക്കുന്നിടത്ത് ബില്ലിന്റെ 15 ശതമാനമാണ് ലൈലോയിലെ സർവീസ് ചാർജ്.
“വിവിധ മേഖലകളായി തിരിച്ചാണ് ഞങ്ങളുടെ പ്രവർത്തനം. ഓരോ മേഖലയിലെയും വ്യാപാരികളെയും വിതരണക്കാരെയും കണ്ടെത്താൻ അതാതിടങ്ങളിലെ മറ്റു സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റു ഡെലിവറി പ്ലാറ്റുഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഡെലിവറി രംഗത്തുള്ളവർക്ക് നിശ്ചിത വരുമാനം ലൈലോ നൽകുന്നുണ്ട്,” കമ്പനി സിഇഒ കൂടിയായ ജോയ് പറഞ്ഞു.
തിരുവനന്തപുരത്ത് നൂറോളവും ആലപ്പുഴയിൽ നാൽപ്പതോളവും വ്യാപാരികൾ ലൈലോയുടെ ഭാഗമായിക്കഴിഞ്ഞു. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതിന് ശേഷം സംസ്ഥാനത്തിന് വെളിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
മൽസ്യ വിതരണത്തിന് സംസ്ഥാന ഫിഷറീസ് ഡിപ്പാർട്മെന്റുമായി ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുമായും ചർച്ചകൾ നടന്നു വരുന്നു.
ഡിജിറ്റൽ പരിവർത്തന വഴിയിൽ.
2018ൽ വിയറ്റ്നാമിലെ ഒരു ബാങ്കിന് വേണ്ടി നിർമ്മിച്ച ഒരു പ്രോജക്റ്റിൽ നിന്നാണ് ലൈലോ വികസിപ്പിച്ചത്. തങ്ങളുമായി ബന്ധപ്പെട്ട തെരുവ് കച്ചവടക്കാരുടെ ഡിജിറ്റൽ പരിവർത്തനം എളുപ്പമാക്കുന്ന ഒരു പ്ലാറ്റഫോം ബാങ്കിന് ആവശ്യമായിരുന്നു. വിയറ്റ്നാമും കേരളവും തമ്മിലുള്ള സമാനതകളാണ് ലൈലോ എന്ന ആശയത്തിലേക്ക് നയിച്ചത്.
കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കായി ഡാറ്റാ അധിഷ്ഠിത വായ്പാ പ്ലാറ്റ്ഫോം ആരംഭിക്കുന്നത് ലൈലോയുടെ ലക്ഷ്യമാണ്.