
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെറുകിട സംരംഭങ്ങള്‍ക്കായി (എം.എസ്.എം.ഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എം.എസ്.എം.ഇ സഹജ് അവതരിപ്പിച്ചു. സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.
വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം ഡിജിറ്റലായാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലാണ്. നേരിട്ട് ബാങ്കില്‍ എത്തേണ്ട ആവശ്യമില്ല.ജി.എസ്.ടി ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. നൂതന സാങ്കേതിക വിദ്യയായ മെഷീന് ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ പദ്ധതി വഴി ജി.എസ്.ടി.ഐ.എന്‍ ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സി.ഐ.സി ഡേറ്റബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്.
ജി.എസ്.ടിയുടെ കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് മൂലധനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്പന്നമാണിത്. നിലവിലുള്ള എസ്.ബി.ഐ ഉപയോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.

‘സിഡ്ബി’യെ എം.എസ്.എം.ഇക്കായുള്ള സമ്പൂര്‍ണ ബാങ്കാക്കി മാറ്റണമെന്ന ബദല്‍ നിര്‍ദേശവുമുണ്ട്
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വായ്പ നല്‍കുന്നതിന് പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഈ മേഖലയിലേക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ട്. സിഡ്ബി പോലുളള സ്ഥാപനങ്ങളും സംസ്ഥാന ധനകാര്യ, വ്യവസായ വികസന സ്ഥാപനങ്ങളുമാണ് നിലവില്‍ വായ്പ ലഭ്യമാക്കി വരുന്നത്.
അമേരിക്കയും ചൈനയും പോലുള്ള വന്‍കിട സമ്പദ്വ്യവസ്ഥകളുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയില്‍ സൂക്ഷ്മ,ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പാ തോത് കുറവാണ് എന്നാണ് പഠനം. 25 ട്രില്യണ്‍ രൂപയുടെ വായ്പ ലഭ്യതക്കുറവ് ഈ മേഖല നേരിടുന്നതായി വിലയിരുത്തുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക ക്രയവിക്രയം ശക്തിപ്പെടുത്താനും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കൂടുതലായി വരുകയും ശക്തിപ്പെടുത്തുകയും വേണ്ടതുണ്ട്.
വന്‍കിട ബാങ്കുകള്‍ക്ക് ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ പ്രത്യേകമായ ആവശ്യങ്ങള്‍ കണ്ടെത്താനും പരിഗണിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. എം.എസ്.എം.ഇ മേഖലയെ സാമ്പത്തികമായി സഹായിക്കാന്‍ പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കുന്നതിനു പകരം സിഡ്ബിയെ (ചെറുകിട വ്യവസായ വികസന ബാങ്ക്) എം.എസ്.എം.ഇക്ക് വേണ്ടിയുള്ള സമ്പൂര്‍ണ ബാങ്കാക്കി മാറ്റുകയെന്ന ബദല്‍ നിര്‍ദേശവും സര്‍ക്കാറിന് മുമ്പാകെയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിഡ്ബി മുഖേന ഈ മേഖലക്ക് 84,000 കോടി രൂപയുടെ പുനര്‍വായ്പകളാണ് നല്‍കിയത്.
സമയബന്ധിതമായി, ഭാരിച്ച പലിശ ബാധ്യതയില്ലാത്ത വായ്പ നല്‍കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മുന്നേറ്റത്തിന് സഹായിക്കും. ഇന്ത്യയില്‍ 6.40 കോടി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഉള്ളതില്‍ 99 സൂക്ഷ്മ സംരംഭങ്ങളാണ്. നല്കുന്ന തൊഴിലവസരങ്ങള്‍ 11 കോടിയെന്നാണ് കണക്ക്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 23 ശതമാനമാണിത്.

സ്വന്തമായൊരു ആശയം സ്റ്റാർട്ടപ് ആക്കി വളർത്തിയെടുക്കാമോയെന്ന് സംശയിച്ചു നടക്കുന്ന ചെറുപ്പക്കാർക്ക് സന്തോഷവാർത്ത. കണ്ണൂരിലും സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിക്കുകയാണ്. ജനുവരി മുതൽ ഇതുവരെ 40 സ്റ്റാർട്ടപ്പുകൾക്കാണ് ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. ഐടി, വിദ്യാഭ്യാസം, കൃഷി, ഭക്ഷണം എന്നീ മേഖലയിലാണ് പുത്തൻ സംരംഭങ്ങളുമായി യുവാക്കൾ കടന്നുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന മൈ സോൺ സ്റ്റാർട്ടപ് ഇൻക്യുബേറ്ററിനു കീഴിൽ മാത്രം 30 സ്റ്റാർട്ടപ്പുകളാണ് ഈ സമയം തുടങ്ങിയത്. മൈസോണിൽ 95 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. എല്ലായിടത്തുമായി ഇരുന്നൂറോളം പേർ ജോലി ചെയ്യുന്നു. സ്റ്റാർട്ടപ് രംഗത്ത് കണ്ണൂർ പെട്ടെന്നു മുന്നേറുകയാണെന്ന് ഇൻക്യുബേറ്റർ സിഇഒ ഡോ.എ.മാധവൻ പറഞ്ഞു. ഐടി രംഗത്താണ് കൂടുതൽ സ്റ്റാർട്ടപ്പുകളുള്ളത്. തൊട്ടുപിന്നാലെ വിദ്യാഭ്യാസം.
സ്റ്റാർട്ടപ് തുടങ്ങാനുള്ള ആശയം മാത്രമായി എത്തിയാൽ സംരംഭമായി വളർത്തിയെടുക്കാനുള്ള സഹായമാണ് ഇൻക്യുബേറ്ററിൽ നൽകുന്നതെന്ന് മാധവൻ പറഞ്ഞു. പേര് റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്റ്റാർട്ടപ് ഇന്ത്യ ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം. അതിനു ശേഷം കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യണം.
ഈ മൂന്നു ഘട്ടം കഴിയുന്നതോടെ സ്റ്റാർട്ടപ് റജിസ്ട്രേഷൻ ആയി. സ്ഥാപനം വളർത്തിയെടുക്കലാണ് അടുത്ത ഘട്ടം.നല്ല ആശയങ്ങൾക്ക് ഐഡിയേഷൻ ഗ്രാൻഡ് ആയി 3 ലക്ഷം രൂപ വരെ കേരള സ്റ്റാർട്ടപ് മിഷൻ നൽകും. പ്രൊഡക്ടൈസേഷൻ ഗ്രാൻഡ് ആയി കേന്ദ്രത്തിന്റെ സ്റ്റാർട്ടപ് ഇന്ത്യയുടെ സഹായവും ലഭിക്കാം. 5 മുതൽ 30 ലക്ഷം രൂപ വരെയാണ് നല്ല പ്രൊഡക്ടുകൾക്ക് ലഭിക്കുക.

മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) ആയ ജിവി മെഡ്എക് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിംഗില്‍ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4, ഗൂഗിളിന്റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്കോര്‍ നേടിയാണ് ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകര്‍.
ഹഗ്ഗിംഗ് ഫെയ്സ്, എഡിന്‍ബറോ യൂണിവേഴ്സിറ്റി, ഓപ്പണ്‍ ലൈഫ് സയന്‍സ് എ.ഐ എന്നീ മുന്‍നിര എ.ഐ എന്നീ മുന്‍നിര എ.ഐ പ്ലാറ്റ്ഫോമുകളാണ് മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എല്‍.എല്‍.എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിംഗ് പ്രക്രിയ സംഘടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള എല്‍.എല്‍.എമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
എയിംസ്, നീറ്റ് എന്നീ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, യു.എസ് മെഡിക്കല്‍ ലൈസന്‍സ് പരീക്ഷകള്‍, ക്ലിനിക്കല്‍ നോളജ്, മെഡിക്കല്‍ ജനിറ്റിക്സ്, പ്രൊഫഷണല്‍ മെഡിസിന് എന്നിവയിലെ വിശദമായ വിലയിരുത്തലുകള്‍ എന്നിവ നടത്തിയതില്‍ നിന്നാണ് ജിവി മെഡ്എക്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലക്ഷക്കണക്കിനു വരുന്ന മെഡിക്കല്‍ ഗവേഷണ പ്രബന്ധങ്ങള്‍, ജേണലുകള്‍, ക്ലിനിക്കല്‍ നോട്ടുകള്‍ തുടങ്ങി നിരവധി സ്രോതസുകളാണ് ജിവി മെഡ്എക്സിന് വേണ്ടി ജിവി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഡാറ്റാ ശേഖരമാണ് ജിവിയുടേതെന്ന് കമ്പനി അവകാശപ്പെടുന്നു.