
അടിസ്ഥാന സൗകര്യള്‍ പങ്കുവെച്ച വകയില്‍ സ്വകാര്യ ടെലികോം ഭീമനായ അംബാനിടെ റിലയന്‍സ് ജിയോയോയിൽ നിന്നും 1757 കോടി രൂപ ഈടാക്കുന്നതിൽ പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പരാജയപ്പെട്ടതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ.
ബിഎസ്എന്‍എല്ലിന്റെ നിഷ്ക്രിയ ആസ്തികള്‍ വിവിധ ടെലികോം കനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നൽകാറുണ്ട്. ഇത്തരത്തിൽ 2014 മെയ് മുതല്‍ 2024 മാര്‍ച്ച് വരെ പാസീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിങ് കരാര്‍ പ്രകാരം ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങൾ ജിയോ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനു കരാർ പ്രകാരമുള്ള തുക ഈടാക്കാൻ ബിഎസ്എന്‍എല്ലിന്റെ ഭാഗത്തു നിന്നും ഒരു നടപടി പോലും ഉണ്ടായില്ല എന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആരോപണം.
മാത്രമല്ല, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സിന് നല്കിയ വരുമാന വിഹിതത്തില്‍ നിന്ന് ലൈസന്‍സ് ഫീസ് വിഹിതം കുറയ്ക്കാത്തതു മൂലം ബിഎസ്എന്‍എല്ലിന് മറ്റൊരു 38.36 കോടിയുടെ നഷ്ടമുണ്ടായതായും സിഐജി റിപ്പോർട്ടിൽ പറയുന്നു.

തത്തുല്യ ചുങ്കത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള വ്യാപാര യുദ്ധത്തിന് തിരികൊളുത്തിയാതായി അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ. ചൈനക്കെതിരെ തുടങ്ങിയ താരിഫ് യുദ്ധം നിലവിൽ അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കും വിധം വളർന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ.
എന്നാൽ നയതന്ത്രത്തിലൂടെ കൂട്ടിയ നികുതി പിൻവലിക്കാൻ താല്പര്യം ഇല്ല എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇത് കൂടുതൽ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി ചുമത്താൻ ഇടയാക്കും.
“ഇത് യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഒരു ഗെയിം ചേഞ്ചറാണ്. ഈ താരിഫ് നിരക്ക് ദീർഘകാലത്തേക്ക് തുടർന്നാൽ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് – ഫിച്ച് റേറ്റിംഗിലെ യുഎസ് സാമ്പത്തിക ഗവേഷണ വിഭാഗം മേധാവി ഒലു സൊനോള ബുധനാഴ്ച വൈകുന്നേരം ഒരു കുറിപ്പിൽ പറഞ്ഞു.
പുതിയ താരിഫുകൾ “ഉടനടി റദ്ദാക്കണമെന്ന്” ചൈനയുടെ വാണിജ്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടതിന് പിന്നാലെ ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് EU തീരുമാനം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ താരിഫുകൾ പ്രതീക്ഷിച്ചതിലും വലുതാണെന്നും, അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് നിലവിൽ 25% ൽ താഴെയാണെന്നും, ഇത് തുടരുകയാണെങ്കിൽ, യുഎസ് പണപ്പെരുപ്പം 4% കവിയാൻ സാധ്യത ഉണ്ടെന്നും ക്യാപിറ്റൽ ഇക്കണോമിക്സിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റായ നീൽ ഷിയറിങ് പറഞ്ഞു.
എന്നാൽ അധികനികുതിയുടെ ഭാരം സാധാരണ ജനങ്ങൾ ആകും അനുഭവിക്കുക എന്ന് സാമ്പത്തിക വിദഗ്ധരും ബിസിനസ്സ് നേതാക്കളും ഒരേ സ്വരത്തിൽ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ഇലോൺ മാസ്കിനെതിരെ അമേരിക്കയിൽ ബഹിഷ്കരണം ശക്തമായതിന് പിന്നാലെ ടെസ്ല കാറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോൾ ടെസ്ലയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ വർഷം ജനുവരി-മാർച്ച് ആദ്യപാദത്തിൽ ടെസ്ലയുടെ വാഹന ഉൽപാദനത്തിലും വിൽപനയിലും 13 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്ക് ഇടിഞ്ഞു. വാഹന ഉൽപാദനം 4.33 ലക്ഷത്തിൽ നിന്ന് 3.62 ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
യുഎസ് ഗവൺമെന്റിലെ മസ്കിൻ്റെ ഇടപെടലുകളും, ചെലവുചുരുക്കലിന്റെ ഭാഗമായി ഒട്ടേറെ ഗവൺമെന്റ് ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ നടപടികളുമാണ് പ്രതിഷേധത്തിന്റെ കാരണം. ഇതിന്റെ ഭാഗമായി അമേരിക്കയിലുടനീളം ടെസ്ല ബഹിഷ്കരണത്തിനു പുറമെ ടെസ്ല കാറുകൾക്ക് തീയിടുന്ന സംഭവങ്ങളുമുണ്ടായി.
അമേരിക്കക്ക് പുറമെ ചൈനയിലും ടെസ്ലയുടെ വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെ കാഴ്ചവയ്ക്കുന്ന കടുത്ത മത്സരമാണ് ടെസ്ലക്ക് ഭീഷണിയായത്. 11.5% ആണ് ചൈനയിൽ മാത്രം ഉണ്ടായ ഇടിവ്. ചൈനക്ക് പുറമെ ജർമ്മനിയിൽ വിപണിവിഹിതം 16 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്ക് ഇടിഞ്ഞു. കൂടാതെ 15 യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ സംയോജിത വിപണിവിഹിതം 17.9 ശതമാനത്തിൽ നിന്ന് കൂപ്പുകുത്തിയത് 9.3 ശതമാനത്തിലേക്കാണ്.

ഫോബ്സിന്റെ ലോക ശതകോടീശ്വര ടോപ് 10 പട്ടികയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പുറത്തായി. ഇക്കഴിഞ്ഞ മാർച്ച് 7ലെ ഓഹരിവിലകളും കറൻസി വിനിമയനിരക്കും വിലയിരുത്തി ഫോബ്സ് മാഗസിൻ തയാറാക്കിയ 2025ലെ ശതകോടീശ്വര പട്ടികയിൽ 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി 18-ാം സ്ഥാനത്തും, 5,630 കോടി ഡോളർ ആസ്തിയുമായി ഗൗതം അദാനി 28-ാം സ്ഥാനത്തുമാണ്.
ഇത്തവണയും മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 550 കോടി ഡോളറാണ് 639-ാം റാങ്കിലുള്ള അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവരുമാണ് ടോപ് 5 മലയാളികൾ.
ഇലോൺ മസ്ക് തന്നെയാണ് ലോക സമ്പന്നരിൽ ഒന്നാമൻ; ആസ്തി 34,200 കോടി ഡോളർ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി.