
ഇനോക്സ് ക്ലീനിൻ്റെ അനുബന്ധ സ്ഥാപനമായ ഇനോക്സ് സോളാറിന് ഒഡീഷ സർക്കാർ 70 ഏക്കർ ഭൂമി അനുവദിച്ചു. പുതുതായി അനുവദിച്ച സ്ഥലത്ത് 4,000 കോടി രൂപയുടെ പദ്ധതിയാണ് വരാൻ പോകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 4.8 ജിഗാവാട്ട് സോളാർ സെല്ലും 4.8 ജിഗാവാട്ട് സോളാർ മൊഡ്യൂളും അടങ്ങുന്ന വലിയ പാൻ്റാണ് നിർമ്മിക്കുന്നത്.
“ഒഡീഷയെ ഒരു ഹരിത ഊർജ്ജ കേന്ദ്രമാക്കി മാറ്റുക എന്ന ഞങ്ങളുടെ സ്വപ്നവുമായി യോജിക്കുന്നതാണ് ഈ പദ്ധതി. ഇതുവഴി ഞങ്ങൾ സുസ്ഥിരമായ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തുടനീളം സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും,” ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
ഇനോക്സ് ക്ലീൻ ഐഎൻഎക്സ്ജിഎഫ്എൽ ഗ്രൂപ്പിന്റെ ഭാഗമാണ്. അതിനാൽ 4,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഎൻഎക്സ്ജിഎഫ്എൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈ-ലെവൽ ക്ലിയറൻസ് അതോറിറ്റി (എച്ച്എൽസിഎ) അംഗീകരിച്ച ഈ പദ്ധതി നിക്ഷേപം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഒഡീഷയുടെ ദീർഘകാല സാമ്പത്തിക വികസനത്തിന് സഹായകരമാകുകയും ചെയ്യും. 3,400-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഈ ഭൂമി അനുവദിച്ചത് ഞങ്ങളുടെ സൗരോർജ്ജ ഉത്പാദനം വികസിപ്പിക്കാൻ അനുവദിക്കും. പുനരുപയോഗ ഊർജ്ജത്തിലെ ഞങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, നാടിനെയും ബിസിനസുകളെയും ഒരുപോലെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്” ഐഎൻഎക്സ്ജിഎഫ്എൽ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ദേവാൻഷ് ജെയിൻ പറഞ്ഞു.

രാജ്യത്ത് എണ്ണ വിപണന കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നിവയുടെ ഓഹരി വിലയാണ് ഉയര്‍ന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാചക വാതക വിലയും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയും വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് എണ്ണ കമ്പനികളുടെ ഓഹരി വിലയിൽ ഇന്ന് മാറ്റം ഉണ്ടായത്.
എൽപിജിയുടെ വില വർധന വഴി നടപ്പു സാമ്പത്തിക വര്‍ഷം എണ്ണ വിപണന കമ്പനികള്‍ക്ക് 9000 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ ലഭിച്ചാൽ കമ്പനികൾക്ക് നിലവിലെ നഷ്ടം നികത്താൻ സഹായിക്കും. എണ്ണ വിപണന കമ്പനികള്‍ക്ക് 32,000 കോടി രൂപയുടെ നഷ്ട പരിഹാര പാക്കേജിന്
മന്ത്രിസഭയുടെ അനുമതി ലഭിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.
ക്രൂഡ് ഓയില്‍ വില കുറയുന്നതും എണ്ണ വിപണന കമ്പനികള്‍ക്ക് ഗുണകരമാകും. ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിന് താഴേക്കാണ് കുറഞ്ഞത്.
ഇന്ന് എച്ച്പിസിഎല്ലിന്റെ ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്നു. 367.50 രൂപയാണ് രേഖപ്പെടുത്തിയത്. ബിപിസിഎല്‍ 2.7 ശതമാനവും ഐഒസി 1.7 ശതമാനവും നേട്ടം രേഖപ്പെടുത്തി.

വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാന വനിതാ വികസന കോര്പറേഷന്. കഴിഞ്ഞ സാമ്പത്തിക വർഷം കോര്പറേഷന് വായ്പ നല്‍കിയത് 333 കോടിയാണ്. അതിൽ 267 കോടി രൂപയും വനിതാ സംരംഭകര്‍ തിരിച്ചടച്ചു. 2023-24 സാമ്പത്തിക വർഷം 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വരുന്ന വനിതാ വികസന കോര്പറേഷന് സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും 30 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ആറ് ശതമാനമാണ് പലിശ നിരക്ക്. സംരംഭത്തിന്റെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്പറേഷന് കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യുന്നു.
നിലവിൽ നാല് സ്കീമുകളാണ് കുടിശിക തീര്‍പ്പാക്കുന്നതിന് കോര്‍പറേഷനില്‍ ഉള്ളത്. മൂന്ന് വര്‍ഷം കഴിഞ്ഞതും കുടിശികയുള്ളതുമായ ഫയലുകളില്‍ 50 ശതമാനം പിഴപ്പലിശ ഒഴിവാക്കും. എന്നിട്ട് പലിശയും ബാക്കി വരുന്ന 50 ശതമാനം പിഴപ്പലിശയും ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് ബാക്കി വരുന്ന മുതല്‍ തുക പുതിയ വായ്പയായി അനുവദിക്കും.
സ്ത്രീ സംരംഭകര്‍ക്ക് വിപണികളിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികളും വനിതാ വികസന കോര്പ്പറേഷന് നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മാര്‍ച്ചില്‍ ‘എസ്കലേറ 2025’ എന്ന വിപണന മേള നടത്തിയിരുന്നു. ഈ വർഷം ഡിസംബറില്‍ മറ്റൊരു മേള കൂടി സംഘടിപ്പിക്കാൻ ആലോചനയിലാണ് കോർപറേഷൻ.

5G സേവനങ്ങളിലേക്ക് കടക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. ആദ്യ 5G ലോഞ്ചിങ്ങ് ഡൽഹിയിലായിരിക്കുമെന്ന് കമ്പനി ചെയർമാനും, എം.ഡിയുമായ റോബർട്ട് ജെ.രവി അറിയിച്ചു. Network- as- a-service (NaaS) മോഡലിലാണ് ലോഞ്ചിങ് നടത്തുക. അടുത്ത ജൂണോടെ രാജ്യമെങ്ങും 1 ലക്ഷം 4G ടവറുകളും ഒപ്പം 5G സേവങ്ങളും ഉറപ്പാക്കാൻ ഒരുങ്ങുകയാണ് കമ്പനി.
ഡൽഹിയ്ക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ ജയ്പൂർ, ലഖ്നൗ, ഛണ്ഡീഗഢ്, ഭോപ്പാൽ, കൊൽക്കത്ത, പാറ്റ്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5G ലോഞ്ച് ചെയ്യും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5G സേവനങ്ങൾ പ്രവർത്തനക്ഷമമാക്കാനാണ് ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്.
ചില നഗരങ്ങളിൽ നിലവിലെ 4G റോൾ ഔട്ടിന്റെ ഭാഗമായി ടവറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഈ ടവറുകളിൽ ചെറിയ അപ്ഡേഷൻസ് വരുത്തിയാൽ അനായാസം 5G സേവനങ്ങൾ നൽകാൻ സാധിക്കും.
ബി.എസ്.എൻ.എൽ അതിൻ്റെ പ്രധാന ടെലികോം സർക്കിളുകളിൽ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചർ ടെസ്റ്റുകൾ നടത്തിയാണ് 5G ലോഞ്ച് ചെയ്യുക. കൊല്ലം, കാൺപൂർ, പൂനെ, വിജയവാഡ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ബേസ് റിസീവർ സ്റ്റേഷനുകളുടെ (BTS) റോളിങ് ഔട് നടത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ബേസ് റിസീവർ സ്റ്റേഷനുകളുൾ എന്നത് ഒരു ടവറിന്റെ രൂപത്തിലുള്ള ഏത് മൊബൈൽ നെറ്റ് വർക്കുമായും കണക്ട് ചെയ്യപ്പെടുന്ന ഒരു ഫിക്സഡ് റേഡിയോ ട്രാൻസീവറാണ്.
5G സേവനങ്ങളിലേക്ക് മാറുന്നതോടെ, കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാമെന്നും, വിപണി വിഹിതത്തിൽ വർധനയുണ്ടാകുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.