Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    May 14, 2025

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025
    Facebook Twitter Instagram
    Facebook Twitter Instagram
    Together Keralam
    Subscribe
    • Just In
    • Startup Stories
    • Women Engine
    • Share Market News
    • Business Ideas
    • Business News
    • Become an Entrepreneur
      • Training
      • Business Registration
      • Branding
      • Marketing
      • Industrial Expo
      • Business Ideas
    • Cart
    Together Keralam
    Home » റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങേണ്ടി വന്ന ഒരാൾ; ‘വെടിമരുന്നിലൂടെ’ നേടിയത് 3 ബില്യൺ ഡോളർ
    Entrepreneurship

    റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങേണ്ടി വന്ന ഒരാൾ; ‘വെടിമരുന്നിലൂടെ’ നേടിയത് 3 ബില്യൺ ഡോളർ

    By Together KeralamNovember 27, 20231 Comment2 Mins Read
    WhatsApp Facebook LinkedIn Twitter Email
    Share
    Facebook Twitter LinkedIn Pinterest Email

    അവസരങ്ങൾ തിരിച്ചറിയുന്നതാണ് ബിസിനസ്. വിജയിക്കുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയും ഇന്ധനമാണ്. ഇത് തിരിച്ചറിഞ്ഞ ഒരു വ്യക്തി നേടിയ വലിയ ബിസിനസ് വിജയത്തെപ്പറ്റിയാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

    കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് ധീരമായി വിജയത്തിലേക്ക് നടന്നടുത്ത ഒരു വ്യക്തിയുടെ കഥയാണിത്. നിത്യച്ചെലവിനു പോലും പണമില്ലാതെ, റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയ ഒരാൾ. എന്നാൽ പിന്നീട് അദ്ദേഹം പടുതുയർത്തിയത് ആയിരക്കണക്കിന് കോടികളുടെ ബിസിനസ് സാമ്രാജ്യമാണ്. ആ ബിസിനസുകാരന്റെ പേരാണ് സത്യനാരായൺ നുവൽ.

    രാജസ്ഥാനിലാണ് സത്യനാരായൺ ജനിക്കുന്നത്. പിതാവ് സർക്കാർ സർവീസിൽ അക്കൗണ്ടന്റായിരുന്നു. എന്നാൽ ചെറുപ്പം മുതലേ ബിസിനസിലായിരുന്നു അദ്ദേഹത്തിന് താല്പര്യം. 18ാം വയസ്സിൽ തന്നെ ഒരു ചെറിയ കെമിക്കൽസ് ട്രേഡിങ് സ്ഥാപനം അദ്ദേഹം ആരംഭിച്ചു. എന്നാൽ ഇതിൽ വലിയ വിജയം നേടാൻ സാധിച്ചില്ല.

    മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലായിരുന്നു അദ്ദേഹം വിവാഹശേഷം താമസിച്ചിരുന്നത്. എന്നാൽ നിത്യേനയുള്ള ചിലവു കണ്ടെത്താൻ പോലും അദ്ദേഹം ബുദ്ധിമുട്ടി. പല ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി. എന്നാൽ, ഒരു ദിവസം വിജയം നേടാമെന്ന പ്രതീക്ഷ അദ്ദേഹം കൈവിട്ടിരുന്നില്ല.

    എന്നാൽ യാദൃശ്ചികമായി അബ്ദുൾ സത്താർ അല്ലാ ഭായി എന്നയാളെ കണ്ടുമുട്ടിയത് വഴിത്തിരിവായി. സ്വന്തമായി ഒരു മാസികയും, എക്സ്പ്ലോസീവ്സ് ലൈസൻസുമുള്ള വ്യക്തിയായിരുന്നു അബ്ദുൾ സത്താർ. എന്നാൽ ഇവ ഉപയോഗിച്ച് ബിസിനസ് നടത്തുന്നതിലൊന്നും അദ്ദേഹത്തിന് താല്പര്യവുമില്ലായിരുന്നു.

    ബിസിനസ് അവസരം കണ്ടെത്തുന്നു
    ഇവിടെ സത്യനാരായൺ നുവൽ ഒരു ബിസിനസ് അവസരം കണ്ടെത്തുകയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് മതിയായ എക്സ്പ്ലോസീവ്സ് ലഭ്യമാകുന്നില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 1970 ൽ അദ്ദേഹം എക്സ്പ്ലോസീവ്സ് മാഗസിനുകൾ വാടകയ്ക്ക് നൽകാൻ ആരംഭിച്ചു. ഒപ്പം കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന വെടിമരുന്നുകളും വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തി.

    ഇത്തരത്തിൽ ബിസിനസ് വളർന്നു കൊണ്ടിരുന്നു. ഇതിനിടയിൽ അദ്ദേഹം ചരക്കുകളുടെ ഏജന്റായും പ്രവർത്തിച്ചു. ഇവിടെ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്ലോസീവ്സ് ഡീലറായി സത്യനാരായൺ മാറുന്നത്.

    സോളാർ ഇൻഡസ്ട്രീസ്
    1995 ൽ അദ്ദേഹം സോളാർ ഇൻഡസ്ട്രീസ് എന്ന ഒരു കമ്പനി സ്ഥാപിച്ചു. തുടക്കത്തിൽ പൊതു ഉടമസ്ഥാവകാശത്തിലുള്ള കൽക്കരി ഖനികളിലേക്കുള്ള എക്സ്പ്ലോസീവ്സാണ് വിതരണം നടത്തിയിരുന്നത്. നിലവിൽ നാഗപൂർ ആസ്ഥാനമായ ഈ കമ്പനി 65 രാജ്യങ്ങളിലധികം പ്രവർത്തിക്കുന്നു.

    പിന്നീട് കമ്പനി സ്വന്തമായി എക്സ്പ്ലോസീവ്സ് നിർമിക്കാൻ ആരംഭിക്കുകയും, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. 2006 ആയപ്പോഴേക്കും 78 കോടി രൂപയുടെ വാർഷിക വിറ്റുവരവും, 11 കോടിയുടെ അറ്റാദായവുമാണ് കമ്പനി നേടിയത്. ഇത്തരത്തിൽ ലഭിച്ച ലാഭത്തിന്റെ ഭൂരിഭാഗവും, 29 ലൊക്കേഷനുകളിൽ, 13 അധിക നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാനാണ് വിനിയോഗിച്ചത്. പിന്നീട് കമ്പനി പബ്ലിക്ക് ആക്കാൻ തീരുമാനിച്ചു.

    ബിസിനസ് വളർച്ച

    ഈ കാലയളവിൽ ഇന്ത്യയ്ക്ക് പുറത്തേക്ക് നിർമാണ യൂണിറ്റുകൾ വ്യാപിപ്പിക്കാൻ സോളാർ ഇൻഡസ്ട്രീസിനു സാധിച്ചു. ടാൻസാനിയ, ദക്ഷിണാഫ്രിക്ക, സാംബിയ, ഘാന, നൈജീരിയ എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ ആരംഭിച്ചത്.

    2010 ൽ ഇന്ത്യൻ ആർമിക്കു വേണ്ടി എക്സ്പ്ലോസീവ്സ് നിർമിക്കാൻ കേന്ദ്ര സർക്കാർ ലൈസൻസ് നൽകി. ഇത്തരത്തിൽ അനുമതി ലഭിക്കുന്ന ആദ്യ സ്വകാര്യ സംരംഭമായിരുന്നു ഇത്.

    നിലവിൽ എക്സ്പ്ലോസീവ്സ് കൂടാതെ, പ്രൊപല്ലന്റുകൾ, ഗ്രനേഡുകൾ, ഡ്രോണുകൾ, വാർഹെഡ്സ് തുങ്ങിയവയെല്ലാം മേക് ഇൻ ഇന്ത്യ മിഷന്റെ ഭാഗമായി നിർമിക്കുന്നു. 35,800 കോടിയുടെ പ്രതിരോധ സാമഗ്രികൾ കമ്പനി നിർമിച്ചു കഴിഞ്ഞു.

    ഒരു ദശാബ്ദത്തിനിടെ സോളാർ ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 1,700% വർധിച്ചു. 2012 ൽ 1765 കോടിയായിരുന്ന മൂല്യം 2022 നവംബറോടെ 35,000 കോടി എന്ന നിലയിലേക്കാണ് വർധിച്ചത്. സത്യനാരായണന്റെ ആസ്തിമൂല്യം, 2023 ൽ 190 കോടി ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. സോളാർ ഇൻഡസ്ട്രീസിൽ അദ്ദേഹത്തിന് 73% പങ്കാളിത്തമാണുള്ളത്. ഫോബ്സിന്റെ ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ 3 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം 72ാം സ്ഥാനത്താണ്.

    Share. WhatsApp Facebook Twitter Pinterest LinkedIn Email
    Previous Articleകൊച്ചിക്കാരന്റെ മദ്യനിർമ്മാണ സ്റ്റാർട്ടപ്
    Next Article അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്ഥാപനം; ബിസിനസ് മാതൃക മാറ്റി തിരിച്ചുവരവ്; ഇത് കുപ്പിയിലാക്കിയ ഇളനീർമധുരം

    Related Posts

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    1 Comment

    1. TXjxozkwRKxezcbs on November 27, 2023 5:41 pm

      TXjxozkwRKxezcbs

      Reply

    Leave A Reply Cancel Reply

    BUSINESS NEWS

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    By Together KeralamApril 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    By Together KeralamApril 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    By Together KeralamApril 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    By Together KeralamApril 15, 2025

    Call Now : 9645031234

    VIDEOS
    https://www.youtube.com/watch?v=cB6sGytztDo
    JUST IN

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    നടത്തം നല്ലത്‌ തന്നെ, പക്ഷേ അത്‌ കൊണ്ട്‌ എല്ലാമായില്ല

    May 14, 2025

    അത്തിപ്പഴം ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കും

    May 14, 2025

    നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ എത്ര സമയമെടുക്കും?

    May 14, 2025

    വായപയെടുത്തവർക്ക് ആശ്വസിക്കാം; എസ്ബിഐ പലിശ നിരക്ക് കുറച്ചു

    April 15, 2025

    പ്രൊഫഷണൽ സേവനങ്ങൾക്കായി സ്വിഗ്ഗിയുടെ ‘പിങ്’ ആപ്പ്

    April 15, 2025

    ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും: കൃഷിവകുപ്പ്

    April 15, 2025

    തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി

    April 15, 2025

    സ്വർണ്ണവില പവന് 80,000ലേക്ക് എത്തുമെന്ന് പ്രവചനം

    April 15, 2025

    അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കാൻ ചർച്ചകൾ തുടങ്ങി ഇന്ത്യ

    April 12, 2025
    Together Keralam
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights

    ഗർഭനിരോധന ഗുളികകളുടെ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനം

    By Together KeralamMay 14, 2025

    ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന്‌ പുറമേ ആര്‍ത്തവം…

    Copyright © 2021 Designed by YLBS.
    • Home

    Type above and press Enter to search. Press Esc to cancel.

    Cleantalk Pixel